
ചെന്നൈ :സർവകലാശാല അഫിലിയേഷൻ നഷ്ടപ്പെടാ തിരിക്കാൻ തമിഴ്‌നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തായി.
350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതിന്റെ വ്യാജ രേഖകൾ സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു പുറത്തുവിട്ടത്. രേഖകൾ പ്രകാരം, 2 പ്രഫ സർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും ഒരേസമയം ജോലി ചെയ്യുന്നുണ്ട്.
എന്നാൽ, കോളജുകൾ തമ്മിൽ നൂറിലേറെ കിലോമീറ്റർ ദൂരമുണ്ട്. അധ്യാപകർ ഇല്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രേഖകൾ വ്യാജമായി സൃഷ്ടിച്ചത്. ഈ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ നിന്ന് ശമ്പളം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താൻ സർ വകലാശാല അന്വേഷണത്തി ന് ഉത്തരവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ കോളജിലും പ്രവർത്തിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ സർവകലാശാല പരിശോധിക്കുന്നുണ്ട്. സ്‌റ്റാൻഡിങ് കമ്മിറ്റി കൂടി വിലയിരുത്തിയാണ് കോളജുകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ ഈ രണ്ടു പരിശോധനകളിലും തട്ടിപ്പ് കണ്ടെത്തിയില്ല.