കുറഞ്ഞ ഉൽപാദനവും രോഗബാധയും; നാളികേര വില കുതിച്ചുയരുമ്പോഴും കർഷകർ ദുരിതത്തിൽ

Spread the love

കോഴിക്കോട്: നാളികേരത്തിന് ഇപ്പോൾ കിലോക്ക് 65 രൂപയെന്ന റെക്കോർഡ് വിലയാണെങ്കിലും ഉൽപ്പാദനത്തിലെ കുറവിനാൽ കർഷകർക്ക് അതിന്റെ യാതൊരു നേട്ടവുമില്ല.

മലയോര മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നാളികേര ഉൽപ്പാദനം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ ഉൽപ്പാദനം കാരണം ഇപ്പോഴത്തെ ഉയർന്ന വില പോലും കർഷകർക്ക് ആശ്വാസമാകുന്നില്ല. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ മഞ്ഞളിപ്പ് പോലുള്ള രോഗങ്ങൾ വ്യാപകമായി തെങ്ങ് കൃഷിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്

രോഗബാധയെ പ്രതിരോധിക്കാൻ കർഷകർക്ക് സാധിക്കുന്നില്ല. മാസങ്ങള്‍ക്ക് മുൻപ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവില്‍ വ്യാപകമായി മഞ്ഞളിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടരഞ്ഞിയിലെ കൂമ്പാറയിലും ഇപ്പോള്‍ മഞ്ഞളിപ്പ് വ്യാപകമായി പടരുകയാണ്. കൂമ്പാറ, ഉദയഗിരി, ആനകല്ലും പാറ, മണക്കടവ് എന്നിവിടങ്ങളിലാണ് രോഗം വ്യാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങിന് രോഗം ബാധിച്ച്‌ ആശങ്കയിൽ കഴിയുന്ന കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന കൃഷി വകുപ്പ് ഫലപ്രദമായ ഇടപെടലുകൾ സ്വീകരിച്ചിട്ടില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനത്തിലൊതുങ്ങുന്നതാണ് പ്രതിരോധ നടപടികള്‍.