‘ശനിയെ’ ഒഴിവാക്കാതെ പുതിയ അധ്യയന വര്‍ഷം; തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം ഏഴ് ശനിയാഴ്ചകളില്‍ കൂടി ക്ലാസ്; പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; രണ്ടും കല്‍പ്പിച്ച്‌ വിദ്യാഭ്യാസ മന്ത്രി; മുഖ്യമന്ത്രിയുടെ അനുമതിയോടെ മാറ്റങ്ങൾ വരുമ്പോൾ അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് പുല്ലുവിലയോ?

Spread the love

തിരുവനന്തപുരം: മേയ് രണ്ടിന് സ്‌കൂള്‍ തുറക്കും. കുട്ടികളെ കാലവര്‍ഷം വരവേല്‍ക്കാനും എത്തി.

അതിനിടെ പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. സൂംബാ ഡാന്‍സിനൊപ്പം നിരവധി മാറ്റങ്ങളും ഈ അധ്യയന വര്‍ഷം ഉണ്ടാകും. പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും.

മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര വര്‍ധന മേല്‍നോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഈ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അധ്യയന വര്‍ഷം പ്രവൃത്തി സമയം രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുന്നത്. തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. അതായത് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പൊതു അവധി ദിനം വന്നാല്‍ ആ ആഴ്ചയിലെ ശനിയാഴ്ച ക്ലാസുണ്ടാകും.

ശനിയാഴ്ച കൂടി പ്രവര്‍ത്തി ദിനമാക്കുന്നതിന്റെ ആദ്യ പടിയാണ് ഇത്. ഇത്തവണ ഹൈസ്‌കൂളില്‍ ആകെ 205 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടാകും. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരമായിരുന്നു നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവര്‍ത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അറിയിച്ചിരുന്നു.

2024ലെ ഈ തീരുമാനം വീണ്ടും സ്‌കൂളുകളില്‍ കൊണ്ടു വരുകയാണ് മറ്റൊരു രൂപത്തില്‍ ഇത്തവണയെന്ന പ്രത്യേകതയും ഉണ്ട്. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച്‌ ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.