
സ്വന്തം ലേഖകൻ
കൊച്ചി: സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സം ബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളിൽ വെളിപ്പെടുത്തലുകൾ നടത്താത്ത സംഭവങ്ങളും. ഇന്നലെ രാത്രി വരെ 18
പരാതികൾ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവൻ ഐജി ജി. സർജൻകുമാർ പറഞ്ഞു മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നി വരുൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ പ്രത്യേക അന്വേ ഷണ സംഘത്തിനാണ് പരാതി നൽകിയത്.
സിദ്ദിഖിനെതിരെ പീഡന വെളി പ്പെടുത്തൽ നടത്തിയ രേവതി സമ്പത്ത് ഇന്നലെ ഡിജിപിക്കു പരാതി നൽകി. നടൻ ബാബുരാ ജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ജൂനിയർ
ആർട്ടിസ്‌റ്റ് അന്വേഷണ സംഘ ത്തിന് ഇ- മെയിൽ വഴി പരാതി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങൾക്കു മുൻപു സെക്ര ട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് മിനു മുനീറിൻ്റെ പരാതി. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭി ക്കാൻ ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു.
മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി ഇടപെട്ടെന്നാണ് ആരോപണം.മണിയൻപിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു.
പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു. അഭിഭാഷക നായ വി.എസ്.ചന്ദ്രശേഖരൻ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവർ.