play-sharp-fill
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി ; ഒളിവിലായിരുന്ന നിർമ്മാതാവ് ആൽവിൻ ആന്റണി ചോദ്യം ചെയ്യലിനായി ഹാജരായി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി ; ഒളിവിലായിരുന്ന നിർമ്മാതാവ് ആൽവിൻ ആന്റണി ചോദ്യം ചെയ്യലിനായി ഹാജരായി

സ്വന്തം ലേഖകൻ

 

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിലായിരുന്ന നിർമ്മാതാവ് ആൽവിൻ ആന്റണി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ചോദ്യം ചെയ്യലിനായാണ് ആൽവിൻ ഹാജരായിരിക്കുന്നത്.


പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിക്കായി എറണാകുളം സൗത്ത് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു.എന്നാൽ ഒളിവിലായിരുന്ന ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച്ചയാണ് ആൽവിൻ ആന്റണിക്കെതിരെ ഇരുപതുകാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നാല് തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

2019 ജനുവരിയിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നീട് മൂന്ന് തവണ കൂടി താൻ പീഡനത്തിന് ഇരയായെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. എറണാകുളം പനമ്പള്ളി നഗറിലെ ആൽവിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു സംഭവം.

എന്നാൽ ആൽവിൻ തന്നെ വീണ്ടും സമീപിച്ചപ്പോഴാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനായി പനമ്പിള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പൊലീസ് എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല. േ

ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര, തുടങ്ങീ നിരവധി സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് ആൽവിൻ ആന്റണി.