ചൈന വീണ്ടും രഹസ്യം ചോർത്താനൊരുങ്ങുന്നു: ശത്രുരാജ്യങ്ങളിലേയ്ക്കു നുഴഞ്ഞു കയറാൻ ചൈനീസ് സുന്ദരിമാരെ നിയോഗിക്കുന്നു; കൊവിഡ് വാക്‌സിൻ നിർമ്മാതാവിന്റെ ഓഫിസിലും നുഴഞ്ഞു കയറി ചൈന

Spread the love

തേർഡ് ഐ ബ്യൂറോ

ലണ്ടൻ: സുന്ദരിമാരായ ചൈനീസ് യുവതികളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താൻ ശത്രുരാജ്യങ്ങളിൽ ചൈന കളമൊരുക്കുന്നതായി റിപ്പോർട്ട്. കൊവിഡ് എന്ന ദുർഭൂതത്തെ തുടർന്നു വിട്ട ചൈനയാണ് ഇപ്പോൾ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ സുന്ദരികളെ അഴിച്ചു വിട്ട് രഹസ്യം ചോർത്തുന്നത്.

വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും നുഴഞ്ഞുകയറാൻ ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെയും സുന്ദരിമാരെയും ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊവിഡ് വാക്‌സിൻ നിർമ്മാതാവ് ഫൈസർ ഉൾപ്പെടെയുള്ള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) പ്രവർത്തകർ നുഴഞ്ഞുകയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ചൈനീസ് വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായിലെ യുകെ, യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ്, ന്യൂസിലാന്റ്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവയുടെ കോൺസുലേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം ഷാംഗ്ഹായ് ഫോറിൻ ഏജൻസി സർവീസ് ഡിപ്പാർട്ട്മെന്റ് വഴിയാണ് ഈ നിയമനങ്ങൾ നടത്തിയത്.

റോൾസ് റോയ്‌സ്, എയർബസ്, എച്ച്.എസ്.ബി.സി, ജാഗ്വാർ ലാൻഡ് റോവർ എന്നീ സ്ഥാപനങ്ങളിൽ ചൈനീസ് പാർട്ടി അംഗങ്ങളുണ്ട്. ബോയിംഗ്, റോൾസ് റോയ്‌സ് എന്നിവ സൈനിക ഉപകരണങ്ങളും നിർമിക്കുന്നവയാണ്. ഫൈസർ, അസ്ട്രസെനക്ക തുടങ്ങിയ മരുന്നു കമ്ബനികളിൽ നൂറു കണക്കിനു പാർട്ടി അംഗങ്ങളാണു ജോലി ചെയ്യുന്നത്. ഇവരുടെ ലക്ഷ്യം സാങ്കേതികവിദ്യാ മോഷണമാണെന്നാണ് ആരോപണം. യു.എസിലും ഓസ്‌ട്രേലിയയിലും ഇങ്ങനെ ജോലി ചെയ്ത ചിലരെങ്കിലും പിടിയിലായിട്ടുണ്ട്.

ലോകത്തിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ കടന്നുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വമുള്ള 19.5 ലക്ഷം പേരുടെ വിവരമാണു ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകെ 9.2 കോടി അംഗങ്ങളാണുള്ളത്. ചൈനീസ് വിമതരാണു പാർട്ടി രഹസ്യം ചോർത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രവർത്തകർ വിവിധ അമേരിക്കൻ സർവകലാശാലകളിൽ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ തന്നെയാണ് സാമ്ബത്തിക ഉപദേഷ്ടാക്കളുടെയും മറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നത്. കൊവിഡിനെ തുടർന്നാണ് ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ശാസ്ത്രസംഘത്തിലേക്ക് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയ ശക്തമായി വാദിച്ചിരുന്നു. ചൈന ഇത് വിവാദപരമായ അവകാശവാദമായി കണക്കാക്കുകയും നയതന്ത്രപരമായ നടപടികളിലേക്ക് തിരിയുകയും ചെയ്തു.