ശിശുക്ഷേമ സമിതിയുടെ നിയമനത്തിനായി രൂപീകരിച്ച സമിതി നോക്കുകുത്തി; ശിശുക്ഷേമസമിതിയുടെ തലപ്പത്ത് കമ്മ്യൂണിസ്റ്റുകാർ, നിയമനം പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ

ശിശുക്ഷേമ സമിതിയുടെ നിയമനത്തിനായി രൂപീകരിച്ച സമിതി നോക്കുകുത്തി; ശിശുക്ഷേമസമിതിയുടെ തലപ്പത്ത് കമ്മ്യൂണിസ്റ്റുകാർ, നിയമനം പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കുട്ടികളെ സംരക്ഷിക്കുന്നതിനായി രൂപെകൊണ്ട ശിശുക്ഷേമ സമിതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സി.പി.എമ്മുകാരാണ് തലപ്പത്തിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പ്രസിഡന്റുമാരൊക്കെയാണ് നിലവിൽ പല ജില്ലകളിലും ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാരായി ഇരിക്കുന്നത്.
പത്തനംതിട്ട സി.ഡബ്ല്യൂ.സി അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ സി.പി.എം ജില്ലാകമ്മിറ്റി അംഗമാണ്, തൃശൂരിലെ അദ്ധ്യക്ഷൻ വിശ്വനാഥൻ സി.പി.എം അനുഭാവിയാണ. ് ഇങ്ങനെ പോകുന്നു ശിശുക്ഷേമ സമിതിയിലെ തലപ്പത്ത് ഇരിക്കുന്നവരുടെ ലിസ്റ്റ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് കുട്ടികളുടെ സംരക്ഷരെ കണ്ടെത്തിയത്. ജസ്റ്റിസ് വി.കെ മോഹനൻ ചെയർമാനായ സമിതിയെ നിയമനത്തിനുവേണ്ടി നിയോഗിച്ചിരുന്നു. എന്നാൽ ഈ സമിതി നോക്കുകുത്തിയായി ഇരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ശുപാർശ അംഗീകരിച്ചായിരുന്നു നിയമനം നടത്തിയത്. ഇതിനെതിരെ മോഹനൻ പ്രതികരിച്ചില്ലെന്ന് ആക്ഷേപം ഉയരുകയാണ്.എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയും ബാലാവകാശ കമ്മിറ്റിയംഗവുമായ സി.ജെ ആന്റണി, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.എ സുഹൃത്ത് കുമാർ,എസ്.എഫ്.ഐ മുൻ നേതാവ് ഡോ.പ്രവീൺ ലാൽ, സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം നാരായണദാസ്, സി.പി.എം എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യ എൻ.സുകന്യ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.നിയമ വിദ്യാർത്ഥികളെ മന:പൂർവം തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് ലോ കോളേജ് അദ്ധ്യാപകനായ സുഹൃത്ത് കുമാറിനെ മൂല്യനിർണയത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇത് നിലനിൽക്കെയാണ് അദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags :