play-sharp-fill
പൂർണ നഗ്നയായി കുഞ്ഞിന്റെ മൃതദേഹം..! വേമ്പനാട്ട് കായലിൽ വൈക്കത്ത് ഒരു മാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം; ചീഞ്ഞഴുകിയ മൃതദേഹത്തിന് നാലു ദിവസം പഴക്കം; കൊലപാതകം എന്നു പ്രാഥമിക നിഗമനം; അടുത്തിടെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം

പൂർണ നഗ്നയായി കുഞ്ഞിന്റെ മൃതദേഹം..! വേമ്പനാട്ട് കായലിൽ വൈക്കത്ത് ഒരു മാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം; ചീഞ്ഞഴുകിയ മൃതദേഹത്തിന് നാലു ദിവസം പഴക്കം; കൊലപാതകം എന്നു പ്രാഥമിക നിഗമനം; അടുത്തിടെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം

ക്രൈം ഡെസ്‌ക്

വൈക്കം: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വേമ്പനാട്ടു കായലിൽ കണ്ടെത്തി. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കരയ്ക്ക് എത്തിച്ച പൊലീസ് സംഘം, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.


തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വൈക്കം ചെമ്പിൽ വേമ്പനാട്ട് കായലിൽ പെൺകുട്ടിയുടെ നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കായലിലൂടെ ഒഴുകിയെത്തുന്ന മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടർന്നു, ഇവർ വിവരം വൈക്കം പൊലീസിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്ത് എത്തിയ ശേഷം മൃതദേഹം കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് മൃതദേഹം പെൺകുഞ്ഞിന്റെയാണ് എന്നു കണ്ടെത്തിയത്. തുടർന്നു പൊലീസ് മൃതദേഹം കരയ്ക്ക് എത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു, മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനകൾ അടക്കം പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

കഴിഞ്ഞ ഒരു മാസത്തിനിടെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിൽ നടന്ന പ്രസവങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനായി ഇത്തരം ആശുപത്രികളിൽ പ്രസവിച്ചവരുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളിലെ അതിർത്തി പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതു കണ്ടെത്തുന്നതിനായി വൈക്കം സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.