
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്
33 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങൾ.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ മുഖ്യമന്ത്രിയുടെ
പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണവും അവര്‍ കൈപ്പറ്റുന്ന ശമ്ബളത്തിന്റെ കണക്കുകളും പുറത്തുവന്നത് .
മാത്യു കുഴല്‍നാടന്‍െറ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുളള മറുപടിയിലൂടെയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി, മീഡിയാ സെക്രട്ടറി, പ്രസ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് പുറമേ അഞ്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും നാല് അസിസ്റ്റന്‍െറ് പ്രൈവറ്റ് സെക്രട്ടറിമാരും രണ്ട് പേഴ്സണല്‍ അസിസ്റ്റന്റുമാരും ഒരു അഡിഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്, രണ്ട് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍െറ്, മൂന്ന് ക്ളര്‍ക്കുമാര്‍,ഒരു കംപ്യൂട്ടര്‍ അസിസ്റ്റന്റ് , മൂന്ന് ഡ്രൈവര്‍മാരും ആറ് അന്‍െറ്റന്‍ഡന്റുമാരും ഒരു കുക്കും അടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ബി.ടിയാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്ബളം പറ്റുന്നത്. 143349 രൂപയാണ് ദിനേശിന്‍െറ ശമ്ബളം.പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് 119011 രൂപയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി 126336 രൂപയും മീഡിയാ സെക്രട്ടറി എന്‍.പ്രഭാവര്‍മ്മ 128021 രൂപയും പ്രസ് സെക്രട്ടറി പി.എം.മനോജ് 124361 രൂപയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സതീഷ് കുമാര്‍.എ 137357 രൂപയും ശമ്ബളം പറ്റുന്നുണ്ട്.
പഴ്സണല്‍ സ്റ്റാഫംഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന സി.എം.രവീന്ദ്രന് 76457 രൂപയാണ് ശമ്ബളം. പഴ്സണല്‍ സ്റ്റാഫിലെ 33 അംഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നവ മാധ്യമ വിഭാഗത്തിലും പബ്ളിക് റിലേഷന്‍ വിഭാഗത്തിലും നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍ റീ എംപ്ളോയിമെന്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നാല് പേരുണ്ട്.സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എ.രാജശേഖരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ സി.എം.രവീന്ദ്രന്‍, പി.ഗോപന്‍, ക്ളര്ക്ക് പി.പ്രദീപന്‍ എന്നിവരാണ് റീ എംപ്ളോയിമെന്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്നത്.ഇതില്‍ സി.എം.രവീന്ദ്രന്‍ ഒഴികെ എല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.