പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടർ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേർക്കാനും, ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി പി എം പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനം: ചെറിയാന്‍ ഫിലിപ്പ്

Spread the love

പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടർ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേർക്കാനും, ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി പി എം പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

‍ വർഷങ്ങളായി പലയിടത്തും സി പി എം ജയിക്കുന്നത് കള്ളവോട്ടുകള്‍ കൊണ്ടാണ്.വോട്ടർ പട്ടിക പുതുക്കുന്നതോടൊപ്പം അണികള്‍ വിവിധ പ്രദേശങ്ങളില്‍ ഒന്നിലധികം വോട്ടു ചേർക്കും. തെരഞ്ഞെടുപ്പു വേളയില്‍ വിരലിലെ മഷി അടയാളം മായിക്കുന്നതിനുള്ള രാസ ദ്രാവകം എല്ലാ ബൂത്തിലും രഹസ്യമായി വിതരണം ചെയ്യും. പാർട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്തുകള്‍ കയ്യടക്കി വോട്ടു രേഖപ്പെടുത്തും.

കള്ളവോട്ട് കാര്യത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയവരാണ് വിവിധ തലങ്ങളില്‍ സിപിഎം നെ നയിക്കുന്നത്. വോട്ടു കണക്ക് വിലയിരുത്തുമ്പോൾ സി പി എം -ൻ്റെ പ്രാദേശിക ഘടകങ്ങള്‍ കള്ളവോട്ടുകള്‍ക്ക് ‘ജനാധിപത്യ വോട്ടുകള്‍’ എന്നാണ് പറയാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയ മഹാരാഷ്ട , കർണ്ണാടക എന്നിവിടങ്ങളിലെ തട്ടിപ്പിനു സമാനമായ സംഭവങ്ങള്‍ കേരളത്തിലും വർഷങ്ങളായി വ്യാപകമായി നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയാല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.