
തൃശൂർ : പാലക്കാട് , ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ചേലക്കര നിലനിറുത്താനായെങ്കിലും എല്‍.ഡി.എഫിന് ആശ്വസിക്കാൻ വകയില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 83415 വോട്ടുകള്‍ ലഭിച്ച കെ. രാധാകൃഷ്ണൻ 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എന്നാല്‍ ഇത്തവണ സി.പി.എമ്മിന്റെ യു.ആർ. പ്രദീപിന് ലഭിച്ചത് 64259 വോട്ടുകളാണ്. 12201 വോട്ടിന്റെ ഭൂരിപക്ഷം. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന്റെ പകുതി പോലും ഇത്തവണ ലഭിച്ചില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണൻ ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ ചേലക്കരയില്‍ നിന്ന് ലഭിച്ചതാകട്ടെ വെറും 5,000 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ്. 2016ല്‍ തനിക്ക് ലഭിച്ച 10,200 വോട്ടിന്റെ ഭൂരിപക്ഷം മെച്ചപ്പെടുത്തിയെങ്കിലും മൊത്തം വോട്ടുകളില്‍ പ്രദീപിന് ഇടിവ് സംഭവിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ലേതിനേക്കാള്‍ 3512 വോട്ടുകളാണ് കുറഞ്ഞത്. 2021നെക്കാള്‍ 19,156 വോട്ടുകള്‍ പാർട്ടിക്ക് കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിന് 52626 വോട്ടുകളും ബി.ജെ.പിയുടെ കെ, ബാലകൃഷ്ണൻ 33609 വോട്ടുകളും നേടി,. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.
ഇത്തവണ പ്രദീപിന് ആകെ പോള്‍ ചെയ്തതിന്റെ 41.44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കെ. രാധാകൃഷ്ണന് 2021ല്‍ 54.41 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. 13ശതമാനത്തോളം വോട്ടുകളാണ് എല്‍.ഡി.എഫിന് ഇത്തവണ കുറഞ്ഞത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സി.പി.എമ്മിലെ യു.ആർ. പ്രദീപ് തന്നെയായിരുന്നു മുന്നില്‍. 11ാം റൗണ്ടില്‍ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാൻ സാധിച്ചത്.
2016 മുതല്‍ 2021 വരെ അഞ്ചു വർഷം യു,ആർ, പ്രദീപ് ചേലക്കര എം.എല്‍.എ ആയിരുന്നിട്ടുണ്ട്. 2000- 2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2009-2011 ല്‍ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 2022 മുതഷ സംസ്ഥാന പട്ടികജാതി – വർഗ വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു.