
ആലത്തൂർ : മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽ ജയിച്ചു കയറിയെങ്കിലും സ്വന്തം നാട്ടുകാർ മന്ത്രി കൈവിട്ടു. പക്ഷേ മന്ത്രിക്ക് തുണയായത് മറ്റ് നിയോജകമണ്ഡലങ്ങള്‍. ചേലക്കര നിയോജക മണ്ഡലത്തില്‍ കെ.രാധാകൃഷ്ണൻ നേടിയത് അയ്യായിരത്തില്‍പരം വോട്ടുകള്‍.
സ്വന്തം പോളിംഗ് ബൂത്തായ 75-ാം നമ്ബർ ബൂത്തില്‍ കൂടുതല്‍ വോട്ട് നേടിയത് രമ്യ ഹരിദാസാണ്. ചേലക്കര പഞ്ചായത്തില്‍ 367 വോട്ടും, പഴയന്നൂർ പഞ്ചായത്തില്‍ 82 വോട്ടും മുള്ളൂർക്കര പഞ്ചായത്തില്‍ 255 വോട്ടുമാണ് രമ്യ ഹരിദാസ് ലീഡ് നേടിയത്. ചേലക്കര നിയോജകമണ്ഡലത്തിന്റെ കണക്ക് പരിശോധിക്കുമ്ബോള്‍ രാധാകൃഷ്ണൻ മൊത്തം നേടിയത് 60,368 വോട്ടുകളാണ്. രമ്യ ഹരിദാസ് നേടിയത് 55,195 വോട്ടുകളും. 5,173 വോട്ട് മാത്രമാണ് മണ്ഡലത്തില്‍ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം.
കെ.രാധാകൃഷ്ണനാകട്ടെ വരവൂർ പഞ്ചായത്തില്‍ 1031ഉം ദേശമംഗലം പഞ്ചായത്തില്‍ 284ഉം വള്ളത്തോള്‍ നഗർ പഞ്ചായത്തില്‍ 1405ഉം പാഞ്ഞാള്‍ പഞ്ചായത്തില്‍ 952ഉം കൊണ്ടാഴി പഞ്ചായത്തില്‍ 1176ഉം തിരുവില്വാമല പഞ്ചായത്തില്‍ 1029ഉം ലീഡ് നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ടാനുമതി ലഭിക്കാത്തത് പോലുള്ള സംഭവങ്ങളില്‍ മന്ത്രിയുടെ ഇടപെടല്‍ വേണ്ട പോലെ ഉണ്ടായില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്നു. ഇത് പ്രതിഫലിച്ചെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന് ഭൂരിപക്ഷമായി ലഭിച്ച 39,400 വോട്ടിന്റെ സ്ഥാനത്ത് 5,173 വോട്ട് മാത്രം ലഭിച്ചത് ഇതുമൂലമാണെന്നാണ് വിലയിരുത്തല്‍.