അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലിയൊഴുക്ക്; ഓഫീസ് അടച്ചിട്ട് ജീവനക്കാരുടെ മയക്കം; സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിൻ്റെ മിന്നൽ പരിശോധന തുടരുന്നു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ വ്യാപകമായി കൈക്കൂലി പണം കണ്ടെത്തി.

പാറശാല ചെക്ക് പോസ്റ്റില്‍ നിന്ന് 11,900 രൂപ വിജിലൻസ് പിടിച്ചെടുത്തു. പൂവാറില്‍ ഓഫീസ് അടച്ചിട്ട് ജീവനക്കാര്‍ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറശാല ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത് 11900 രൂപയാണ്. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നിന്ന് 6000 രൂപ പിടിച്ചു. ഗോപാലപുരം – 3950 രൂപ, വേലന്താവളം- 4700 രൂപയും പിടികൂടി.

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന തുടരുകയാണ്. “ഓപ്പറേഷൻ ട്രഷര്‍ ഹണ്ട്” എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ പാറശ്ശാല ചെക്ക് പോസ്റ്റില്‍ നിന്ന് കൈക്കൂലിപ്പണം പിടികൂടി. ഏജന്റുമാര്‍ മുഖേന എത്തിയ പണമാണ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ സംസ്ഥാനത്തെ 70 ചെക്ക് പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് പാറശ്ശാല ചെക്ക് പോസ്റ്റില്‍ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള കൈക്കൂലി ചെക്ക് പോസ്റ്റിന് സമീപത്തുള്ള കടയില്‍ നല്‍കുകയാണ് രീതി.

ഇങ്ങനെ കടയില്‍ എത്തിയ പണമാണ് വിജിലൻസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനാണ് വിജിലൻസ് പരിശോധന നടത്തിയത്.