ചങ്ങനാശ്ശേരിയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കം; അന്വേഷിക്കാനെത്തിയ  പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു;  രണ്ട് പേർ പോലീസ് പിടിയിൽ

ചങ്ങനാശ്ശേരിയിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കം; അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേർ പോലീസ് പിടിയിൽ

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെത്തിപ്പുഴ ഏനാച്ചിറ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (42),ഇയാളുടെ മകൻ അജ്മൽ അനീഷ് (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലോരാളായ അനീഷ്‌ ജോലി ചെയ്യുന്ന മോണിംഗ് സ്റ്റാർ ബസ്സിലെ ജീവനക്കാരും, തണ്ടപ്ര ബസ്സിലെ ജീവനക്കാരും തമ്മിൽ സമയക്രമത്തെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇതിനെ തുടർന്ന് അനീഷും മകൻ അജ്മലും രാത്രിയോടുകൂടി തണ്ടപ്ര ബസ്സുടമയുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും,ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരെയും പറഞ്ഞയക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പോകാൻ കൂട്ടാക്കാതെ പോലീസിനെ ചീത്ത വിളിക്കുകയും, സമീപത്ത് കിടന്ന പട്ടിക കഷണം എടുത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.