മോദി ആയിരം റാലികൾ നടത്തിയാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും : നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാ മസ്ജിദിലേക്ക്

മോദി ആയിരം റാലികൾ നടത്തിയാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും : നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാ മസ്ജിദിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മോദി ആയിരം റാലികൾ നടത്തിയാൽ നിയമത്തിനെതിരെ ഞാൻ 1500 റാലികൾ നടത്തും. നെഞ്ച് വിരിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ഡൽഹി ജുമാമസജിദിലേക്ക്. ഡൽഹി ജുമാമസ്ജിദിൽ പൗരത്വ നിയമഭേദഗതിയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷമായിരിക്കും ഡൽഹി ജുമാമസ്ജിദിൽ എത്തുക. ജനങ്ങളോട് സംവദിക്കാനായിരിക്കും സന്ദർശനം. പിന്നീട് കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറൻപുരിലേക്കു മടങ്ങും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒമ്ബതോടെയാണു തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് 24 മണിക്കൂറിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഏറെ വൈകിയെങ്കിലും പുറത്തുകാത്തുനിന്ന അണികൾ ആസാദിനു വൻ വരവേൽപ്പാണ് ഒരുക്കിയത്. ഭീം ആർമി പ്രവർത്തകരുടെ ജയ്ഭീം വിളിയും ഹാരാർപ്പണവും സ്വീകരിച്ച് ആസാദ് പുറത്തേക്കിറങ്ങിയ ശേഷം നേരെ ജോർബാഗിലെ കർബല ദർഗയിലേക്ക് പോയി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പൂർവാധികം ശക്തിയോടെ മന്നോട്ടുകൊണ്ടപോകുമെന്ന് ആസാദ് ഉറപ്പിച്ച് പറഞ്ഞു. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം റാലികൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിൽ നിയമത്തിനെതിരെ താൻ 1500 റാലികൾ നടത്തുമെന്ന് ആസാദ് പറഞ്ഞു. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥിനി ആയിഷ റെന്നയുമായും ചന്ദ്രശേഖർ ആസാദ് ഹ്രസ്വ കൂടിക്കാഴ്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 21നാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലായത്. തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി ജുമാമസ്ജിദിൽ ഇന്നത്തെ നമസ്‌കാരത്തിന് ശേഷമാണ് ആസാദ് സന്ദർശനം നടത്തുക. ശേഷം നാല് മണിക്ക് വാർത്ത സമ്മേളനവുമുണ്ടാകും. ഇതിന് ശേഷമായിരിക്കും ആസാദ് പോലീസ് സുരക്ഷയിൽ സഹാറൻപൂരിലേക്ക് തിരിക്കുക.