
സ്വന്തം ലേഖിക
കോഴിക്കോട്: ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, പുകവലിയോ, മദ്യപാനമോ അനാവശ്യമായി ചായുകുടി പോലുമോ ഇല്ലാതിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ്.
പക്ഷേ ഇദ്ദേഹത്തിന് കരള്‍ രോഗം വന്നു എന്നത്, ഡോക്ടര്‍മാരെയും അമ്പരപ്പിച്ചിരുന്നു. സിദ്ദിഖ് ആരുടേയോ നിര്‍ദേശ പ്രകാരം യുനാനി മരുന്നുകള്‍ ധാരാളമായി കഴിച്ചിരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ കരള്‍ രോഗിയാക്കിയെന്നും നടൻ ജനാര്‍ദ്ദനൻ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടര്‍ന്ന് ഐഎംഎ ഭാരവാഹിയായ ഡോ സുല്‍ഫിനൂഹ് അടക്കമുള്ളവര്‍ യുനാനി മരുന്നിലെ ഹെവി മെറ്റല്‍സ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എഴുതിയിരുന്നു.
സിദ്ദിഖിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയില്‍ മലയാളത്തിലെ പല സെലിബ്രിറ്റികളുടെയും മരണത്തിന് ഇടയാക്കിയ അന്ധവിശ്വാസത്തെയും, കപടവൈദ്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.
ആധുനിക ചികിത്സ നിഷേധിച്ചുകൊണ്ട് മരണത്തിന് വഴങ്ങിക്കൊടുത്ത സെലിബ്രിറ്റികളെക്കുറിച്ചാണ് ഇപ്പോള്‍, ചര്‍ച്ച പുരോഗമിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനം പറയുന്ന ശ്രീനിവാസൻ, പ്രകൃതി ചികിത്സയുടെ വലയില്‍ വീണുപോയത് ചികിത്സയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഇല്ലാത്തതുകൊണ്ടായിരുന്നു.
മോഡേണ്‍ മെഡിസിന്റെ സഹായം കൊണ്ടാണ് അദ്ദേഹത്തിന് ജീവിതം ഇപ്പോള്‍ നീട്ടിക്കൊണ്ടു പോകാൻ കഴിയുന്നത്. അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണം എന്നാണ് അദ്ദേഹം ഒരിക്കല്‍ എഴുതിയത്.
സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് സിദ്ദീഖ് പി എ ഇങ്ങനെ എഴുതുന്നു:
ലിവര്‍ സിറോസിസ് ആയിട്ടും ചികിത്സിക്കാതെ കൊണ്ട് നടന്നതുകൊണ്ടാണ് കൊച്ചിൻ ഹനീഫാ അകാല ചരമം പ്രാപിച്ചത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സംവിധായകൻ പത്മരാജൻ രോഗാതുരനായ കാലഘട്ടത്തില്‍ പൂജയും ഹോമവും ആയുര്‍വേദ ചികിത്സയും ആണ് എടുത്തിരുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. ആധുനിക ചികിത്സയെ ഭയപ്പെട്ടിരുന്ന ആളായിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനോട് മമ്മൂട്ടി പലപ്രാവശ്യം ചികിത്സ എടുക്കാൻ പറഞ്ഞിട്ടും ഒഴിഞ്ഞു മാറിയിരുന്നായി പറയപ്പെടുന്നു. മദ്യപിക്കാത്ത വ്യക്തിയായിരുന്നു കൊച്ചിൻ ഹീനീഫ. അദ്ദേഹത്തിന് നോണ്‍ ആള്‍ക്കഹോളിക് ലിവര്‍ സിറോസിസാണ് വന്നത്.
അതുപോലെ ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളില്‍ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂര്‍ച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മണ്‍മറഞ്ഞു പോയത്. അപവാദമായി പറയാനുള്ളത് മലയാളത്തില്‍ ഇന്നസെന്റും മമ്ത മോഹൻദാസും ആണ്. അവര്‍ അധുനിക ചികത്സ എടുക്കുകയും കാൻസറിനെ അതിജീവിക്കയും ചെയ്തു. ഇന്നസെന്റ് മരിച്ചതും അര്‍ബുദരോഗം കൊണ്ടായിരുന്നില്ല.