ബാലസോര്‍ ട്രെയിന്‍ അപകടം: തെളിവ് നശിപ്പിച്ചതിന് 3 റയില്‍വേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു ; പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ ചുമത്തി

Spread the love

സ്വന്തം ലേഖകൻ  

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ മൂന്ന് റെയിൽവേ ജീവനക്കാരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. അരുൺ കുമാർ മഹന്ത (സീനിയർ സെക്ഷൻ എഞ്ചിനീയർ), എംഡി അമീർ ഖാൻ (ജൂനിയർ സെക്ഷൻ എഞ്ചിനീയർ), പപ്പു കുമാർ (ടെക്നീഷ്യൻ) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ ചുമത്തി. കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിച്ചതിന് മൂന്ന് പ്രതികൾക്കെതിരെയും ഐപിസി സെക്ഷൻ 201 പ്രകാരവും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ രണ്ടിനാണ് ഹൗറയിൽനിന്നു ചെന്നൈയിലേക്കു പോയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകൾ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുർ–ഹൗറ എക്സ്പ്രസിലും ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റി.

മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു തെറ്റിക്കയറി നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചു മറിഞ്ഞത് സ്റ്റേഷനിലെ വടക്കു ഭാഗത്തുള്ള സിഗ്നലിലും അടുത്തുള്ള ലെവൽ ക്രോസിങ് 94ലും നടന്ന അറ്റകുറ്റപ്പണി ശരിയായ രീതിയിൽ ചെയ്യാഞ്ഞതിനാലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.