ഗണ്ണും ഫോണും കസ്റ്റഡിയിൽ; ആവശ്യപ്പെടുമ്പോൾ ഹാജരാകണം; തെരുവുനായ്ക്കളെ നേരിടാന്‍ തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കൂടുതൽ നടപടി

Spread the love

സ്വന്തം ലേഖകൻ

കാസര്‍ഗോഡ്: തെരുവുനായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്ബടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കൂടുതല്‍ നടപടി. കാസര്‍ഗോഡ് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയായ സമീറിനെതിരെ കേസെടുത്ത പോലീസ് എയര്‍ഗണ്ണും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു.

സമീറിനെതിരെ ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാകുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനു ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. ഇത് സമൂഹമാധ്യങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആവശ്യപ്പെടുന്പോള്‍ ഹാജരാകണമെന്ന് നിബന്ധനയോടെയാണ് സമീറിനെ വിട്ടയച്ചത്.

അതേസമയം, നായ്ക്കളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നായ്ക്കള്‍ ആക്രമിക്കാൻ വന്നാല്‍ എയര്‍ഗണ്‍കൊണ്ട് വെടിവച്ച്‌ ശബ്ദമുണ്ടാക്കി തുരത്താനാണ് ഉദ്ദേശിച്ചതെന്നും സമീര്‍ വിശദീകരിച്ചിരുന്നു.

വാക്കുകൾ, ചിഹ്നങ്ങള്ഡ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങൾക്കിടയിൽ പൊരുത്തക്കേണ്ട സൃഷ്ടിക്കുക.
സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക.
ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനായി ഒരുക്കി നിർത്തുക.
മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും ഐപിസി 153 എ പ്രകാരം കുറ്റകരമാണ്. ഐപിസി 153 എ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ മൂന്ന് വർഷം വരെ ശിക്ഷിക്കാം. ഒരു മതകേന്ദ്രത്തിൽ വച്ചാണ് മേൽപറഞ്ഞ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് നടക്കുന്നതെങ്കിൽ ജയിൽ ശിക്ഷ അഞ്ച് വർഷം വരെയാകാം.