
സ്വന്തം ലേഖിക
കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ എയര്‍ ആംബുലൻസ് സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കി.
അടിയന്തര ചികിത്സാ വിഭാഗത്തിന്‍റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലൻസ് സൗകര്യം. ജില്ലയില്‍ എവിടെ നിന്നും അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗകര്യപ്രദമായി എത്തിച്ചേരാനുള്ള ഹെലിപാഡ് സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചിപ്സണ്‍ ഏവിയേഷനുമായി സഹകരിച്ചാണ് പദ്ധതി കാരിത്താസ് പ്രാവര്‍ത്തികമാക്കിയത്.
കാരിത്താസ് ഹോസ്പിറ്റലിന്‍റെ ആതുരസേവന സന്നദ്ധതയെ ഇത്തരം സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നെന്ന് എയര്‍ ആംബുലൻസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
കോട്ടയം അതിരൂപത ചാൻസലര്‍ ഫാ. ജോണ്‍ ചേന്നാംകുഴി എയര്‍ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. കാരിത്താസ് ആശുപത്രി ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍, ഫാ. ജോയിസ് നന്ദികുന്നേല്‍, ഫാ. സ്റ്റീഫൻ തേവര്‍പറമ്പില്‍, ഫാ. ജിസ്മോൻ മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.