play-sharp-fill
വാഹനങ്ങളിലെ രൂപമാറ്റം നിയമലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു: സഞ്ജു ടെക്കിയുടെ വിശദീകരണം:അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്: കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തിൽ സഞ്ജു

വാഹനങ്ങളിലെ രൂപമാറ്റം നിയമലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു: സഞ്ജു ടെക്കിയുടെ വിശദീകരണം:അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്: കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തിൽ സഞ്ജു

 

ആലപ്പുഴ: കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി യാത്ര ചെയ്ത യൂടൂബ് വ്ളോഗർ സഞജു ടെക്കിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എം .വി.ഡി ഒരു വർഷത്തേക്ക് റദ്ദാക്കിയതിന്
പിന്നാലെ, ബ്ലോഗർ സംഭവത്തിൽ
മോട്ടോർ വാഹന വകുപ്പിന്
വിശദീകരണം നൽകി. മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിനാണ് വിശദീകരണം നൽകിയത്. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമലംഘനമാണെന്ന്
അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം.

അറിവില്ലായ്മ കൊണ്ട്
സംഭവിച്ചതാണെന്നും കൂടുതൽ കടുത്ത
നടപടിയിലേക്ക് കടക്കരുതെന്നും
വിശദീകരണത്തിൽ സഞ്ജു
വ്യക്തമാക്കുന്നത്. സഞ്ജു ടെക്കിയുടെ
വിശദീകരണം പരിശോധിച്ചശേഷം
തുടർ നടപടി സ്വീകരിക്കുമെന്ന്
എൻഫോഴ്സ്മെന്റ് ആർടിഒ
അറിയിച്ചു.


അതേസമയം, കാനുള്ളിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത ബ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹിക സേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂൺ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. ഇനി 11 ദിവസം കൂടി ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സാമൂഹിക സേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും സാമൂഹിക സേവനം നൽകിയത്. രാവിലെ 8 മുതലാണ് സേവനം ചെയ്യേണ്ടത്. യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ് സുള്ള സഞ്ജു ടെക്കി
രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ
ടാറ്റാ സഫാരിയിൽ സ്വിമ്മിങ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിങ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടർപോളിന് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എഞ്ചിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും സഞ്ജുവിനെതിരേ ആറു വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രതികരിച്ചത്. മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളും. പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്. വീട്ടിൽ സ്വിമ്മിങ് പൂൾ പണിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോട്ടോർ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട് ഊബർക്കെതിരേ എടുക്കുമെന്നും മന്ത്രി ഗണേശ് കുമാർ പറഞ്ഞിരുന്നു. സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതിയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.