ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ക്യാൻസറും വർധിച്ചുവരുന്നു; അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കും: ഡോ. വി.പി. ഗംഗാധരൻ

Spread the love

പാലാ: അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കുമെന്ന് പ്രമുഖ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു.

ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ഇന്ന് ക്യാൻസറും വളരെവേഗം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പാകോട് കട്ടിമുട്ടം എൻ.എസ്.എസ് കരയോഗം സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ.

മുപ്പത് ശതമാനം ക്യാൻസർ പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. കേരളത്തില്‍ സ്തനാർബുദവും, വയർ, കരള്‍ ഭാഗങ്ങളിലെ ക്യാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാ ക്യാൻസർ രോഗവും തടയാൻ സാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ക്യാൻസറിന് ഇടയാക്കുന്നതിലെ ഒന്നാംപ്രതി പുകയിലയാണ്. രണ്ടാമത് അധിക മദ്യപാനവും. മൂന്നാമത് ഇന്നത്തെ ആഹാരരീതിയും ക്യാൻസറിന് കാരണമാകുന്നു.

”ഫാസ്റ്റ്ഫുഡ് കില്‍ ഫാസ്റ്റ്” എന്നാണ് ക്യാൻസറിന്റെ കാര്യത്തില്‍ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി.ഗംഗാധരനെ പൊന്നാട അണിയിച്ചാദരിച്ചു.

കരയോഗം പ്രസിഡന്റ് കെ.എ. രാമൻകുട്ടി, സെക്രട്ടറി സി.കെ.രാജൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയകുമാർ, കവി പാർപ്പാകോട് ഭാനുവിക്രമൻ തുടങ്ങിയവർ ആശംസകള്‍ നേർന്നു. മജീഷ്യൻ കണ്ണൻമോൻ മാജിക് അവതരിപ്പിച്ചു. എം.ആർ. രാജൻ, കെ.വി. തുളസീദാസ്, സിന്ധു ജി. കാട്ടൂർ, ബിന്ദു നന്ദകുമാർ, സന്തോഷ് കുമാർ, ആശിഷ്, സുചിത്ര സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.