play-sharp-fill
കാനഡയിൽ 70,000 പേരെ കുടിയൊഴിപ്പിക്കുന്നു

കാനഡയിൽ 70,000 പേരെ കുടിയൊഴിപ്പിക്കുന്നു

ആറ് വർഷത്തെ കഷ്ടപാടുകള്‍ക്കൊടുവിലാണ് ഞാൻ കാനഡയിലെത്തിയത്. അതിനായി നിരവധി കഠിനമായ കടമ്ബകള്‍ എനിക്ക് കടക്കേണ്ടി വന്നു.

കഴിഞ്ഞ ആറ് വർഷം ഞാൻ പഠിച്ചു, ജോലി ചെയ്തു, നികുതിയടച്ചു. കോംപ്രഹസീവ് റാങ്കിങ് സിസ്റ്റത്തില്‍ വേണ്ട പോയിന്റുകള്‍ നേടി. എന്നാല്‍ സർക്കാർ ഞങ്ങളെ മുതലെടുക്കുകയായിരുന്നു. കാനഡയില്‍ പുതിയ കുടിയേറ്റ പരിഷ്കാരങ്ങളില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ വിദ്യാർഥികളിലൊരാളായ മെഹക്ക്ദീപ് സിങ്ങിന്റെ വാക്കുകളാണിത്. ദേശീയ മാധ്യമമായ എൻഡിടിവിയോടാണ് മെഹക്ക്ദീപ് തന്റെ വിഷമം പങ്കുവെച്ചത്.


പുതിയ ഇമിഗ്രേഷൻ പോളിസി കുടിയേറ്റ വിദ്യാർഥികള്‍ക്ക് വലിയ തിരിച്ചടിയാണ്. പെർമനന്റ് വിസ നോമിനേഷനുകളെയും, ജോലി, സ്ഥിരതാമസം എന്നിവയെ എല്ലാം ഇത് വിപരീതമായി ബാധിക്കും. പുതിയ പ്രവിശ്യാ നയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്താനുമാണ് പുതിയ നയമാറ്റത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാലിത് നിരവധി വിദ്യാർഥികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്ത് ജനസംഖ്യ വർധനയുടെ തോത് കൂടിയതാണ് നടപടിയെടുക്കാൻ കാരണം എന്നാണ് സർക്കാരിന്റെ വിശദീകരണം. ഫെഡറല്‍ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷത്തെ 97 ശതമാനം ജനസംഖ്യ വർധനവിന് കാരണം കുടിയേറ്റമാണെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്താക്കപ്പെടല്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, കനേഡിയൻ ഭരണകൂടത്തിനെതിരേ വൻ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികളാണ് രംഗത്തുള്ളത്. കുടിയേറ്റ നയങ്ങളില്‍ സർക്കാർ നടപ്പാക്കിയ മാറ്റങ്ങളില്‍ വിദ്യാർഥികളുടെ വലിയ പ്രതിഷേധമാണ് കാനഡയില്‍ അരങ്ങേറുന്നത്. 70,000-ഓളം വിദേശ വിദ്യാർഥികളാണ് കാനഡയില്‍നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.

പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമാണ സഭയ്ക്ക് മുന്നിലടക്കം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയത്. ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും സമാനമായ വിധത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്.വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ഈ വർഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപോർട്ട് നെറ്റ്വർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2023-ല്‍ കാനഡയിലെ വിദ്യാർഥികളില്‍ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോഗ്യസംരക്ഷണം, മറ്റുസേവനങ്ങള്‍ എന്നിവയില്‍ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

പരിധി നിശ്ചയിക്കുന്നതോടെ 2024-ല്‍ ഏകദേശം 3,60,000 അംഗീകൃത സ്റ്റഡി പെർമിറ്റുകള്‍ നല്‍കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച്‌ 35 ശതമാനം കുറവാണ്. കാനഡയില്‍ താല്‍കാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിയും സ്ഥിരതാമസവും ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികള്‍ക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമായിരുന്നു.

2022-ലെ ഐ.ആർ.സി.സി (Immigration, Refugees, and Citizenship Canada) കണക്കനുസരിച്ച്‌ 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ് ആ വർഷം കാനഡയിലെത്തിയത്. അതില്‍തന്നെ 2.264 ലക്ഷം പേരും, അതായത് 41 ശതമാനം പേരും ഇന്ത്യക്കാരാണ്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് (ബാക്ക്ലോഗ്) നിലവില്‍ പരിഗണനയിലുള്ളത്.

ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈൻസ്, ഫ്രാൻസ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ വിദ്യാർഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബർ 31-ലെ കണക്കനുസരിച്ച്‌ 3.19 ലക്ഷം ഇന്ത്യൻ വിദ്യാർഥികള്‍ കാനഡയിലുണ്ട്.