video
play-sharp-fill

വിദ്യാർത്ഥികളുടെ ബസ് ചാർജ് ഒരു രൂപ 5 രൂപയാക്കണം: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധ സംഗമം ഇന്നു വൈകുന്നേരം കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡിൽ . വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തു നിന്ന് പ്രകടനം: അഞ്ചുമണിക്ക് തിരുനക്കരയിൽ പ്രതിഷേധ സംഗമം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികളുടെ ബസ് ചാർജ് ഒരു രൂപ 5 രൂപയാക്കണം: സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധ സംഗമം ഇന്നു വൈകുന്നേരം കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡിൽ . വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തു നിന്ന് പ്രകടനം: അഞ്ചുമണിക്ക് തിരുനക്കരയിൽ പ്രതിഷേധ സംഗമം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടമായി കോട്ടയത്ത് ഇന്നു ബസ്സുടമകളുടെ മേഖല പ്രതിഷേധ സംഗമം .
കോട്ടയത്തെ പ്രതിഷേധ സംഗമം തിരുനക്കര പഴയ ബസ്റ്റാൻഡിൽ നടക്കും. വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തുനിന്ന് പ്രകടനം ആരംഭിക്കും. അഞ്ചുമണിക്ക് തിരുനക്കരയിൽ പ്രതിഷേധ സംഗമം ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും.

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.കെ.തോമസ് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,.ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേതാക്കളായ ഹംസ എരിക്കുന്നൻ, എം.എസ്. eപ്രംകുമാർ, സി.മനോജ് കുമാർ, പാലമറ്റത്ത് വിജയകുമാർ. ജാക്സൺ സി.ജോസഫ്, കെ.എസ്.സുരേഷ്, വിനോജ് കെ.ജോർജ്, ഡാന്റീസ് അലക്സ്, ലിബു കെ. ലൂക്കോസ്, ട്രേഡ് യൂണിയൻ നേതാക്കളായ കെ.എൻ. മോഹനൻ ( ബി എം എസ് പി.ജെ. വർഗീസ് (സി ഐ ടി യു ) ഫിലിപ്പ് ജോസഫ് (ഐ എൻ ടി യു സി, തുങ്ങിയവർ സംസാരിക്കും.

സ്വകാര്യ ബസ് ഉടമകൾ വീണ്ടും പ്രക്ഷോഭത്തിലേക്ക നീങ്ങുന്നത് ബസ് ചാർജ് വർധിപ്പിക്കാൻ അല്ല . ചാർജ് വർദ്ധനകൊണ്ട് ബസ് വ്യവസായം രക്ഷപ്പെടില്ല എന്നാണ് ഉടമകളുടെ നിലപാട്. അതുകൊണ്ട് ഇപ്രാവശ്യം ഉന്നയിക്കുന്ന പ്രധാന ആവശ്യം വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കുക എന്നുള്ളതാണ്. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ ചാർജ് ഇപ്പോൾ ഒരു രൂപയാണ്. അത് 5 രൂപയായി വർദ്ധിപ്പിക്കണം എന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. കഴിഞ്ഞ 15 വർഷമായി വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിച്ചിട്ടില്ല എന്നും ബസ്സുടമകൾ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശാസ്ത്രീയമായ പൊതു ഗതാഗത നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് പെർമിറ്റുകൾ ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള കാറ്റഗറിയിൽ പുതുക്കി നൽകുക. എം വി ഡി ഉദ്യോഗസ്ഥരും പോലീസും വാഹന

ഉടമയോ ജീവനക്കാരോ അറിയാതെ ഫോട്ടോയെടുത്ത് വിശദീകരണത്തിന് പോലും അവസരം ഇല്ലാതെ ഏകപക്ഷീയമായി പിഴ ചുമത്തുന്നതും ഇ-ചെല്ലാൻ വഴി പിഴ ചുമത്തുന്നതുമായ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക.

നിരവധി വർഷങ്ങളായി ജോലി ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും നിസ്സാര കാര്യങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക. ജീവനക്കാരോടുള്ള ഉദ്യോഗസ്ഥരുടെ മാന്യതയില്ലാത്ത പെരുമാറ്റം മൂലം മാന്യതയുള്ള ആളുകൾ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ്. ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. കെഎസ്ആർടിസിയും സ്വകാര്യ മേഖലയും ഒരുപോലെ സംരക്ഷിക്കാൻ ആവശ്യമായ നയം രൂപീകരിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.