
എറണാകുളം: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ എറണാകുളം ബോട്ട്ജെട്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ രവി.
എത്രത്തോളം സഹിക്കാൻ കഴിയുമോ അത്രത്തോളം സഹിച്ചാണ് ഹൈന്ദവ സമൂഹം ഇന്ന് ജീവിക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ നോക്കി, തന്റെ ജാതി അല്ലാത്തവരായ ആളുകളെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊല്ലുന്നു.
ബംഗ്ലാദേശില്‍ മരിച്ചുവീഴുന്നത് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അല്ല. മനുഷ്യന്മാരാണ്. ഒരു വിഭാഗം ആള്‍ക്കാർ മറ്റുള്ളവരെ തല്ലിക്കൊല്ലുക എന്നത് അവരുടെ മാനസിക വിഭ്രാന്തിയാണ്.ബംഗ്ലാദേശ് പ്രധാനമന്ത്രി നാടുവിട്ടപ്പോള്‍ പോലും ഇന്ത്യയാണ് അവർക്ക് അഭയം കൊടുത്തത്. ഇന്ത്യ ഒരിക്കലും ജാതിയും മതവുമൊന്നും നോക്കുന്നില്ല

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍ കുട്ടികളെയും കോളേജ് വിദ്യാർത്ഥികളെയും തെരുവില്‍ ഇറക്കിക്കൊണ്ടാണ് ബംഗ്ലാദേശില്‍ ഹൈന്ദവർക്ക് നേരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഇത് ലോകത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു. പ്രത്യേക വർഗം, ഒരു പ്രത്യേക ജാതിയോട് മാത്രമാണ് ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത്. ലോകത്ത് മുഴുവൻ ഇതൊരു ശബ്ദമായി മാറണം
ഹൈന്ദവർക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം. ഈ ശബ്ദം ഇവിടെ മാത്രം നില്‍ക്കരുത്. ഇത് ഇന്ത്യ മുഴുവൻ അലയടിക്കണമെന്നു മേജർ രവി പറഞ്ഞു.