ബുള്ളറ്റിൻ്റെ ശബ്ദം കൂട്ടാൻ സൂത്രപ്പണികൾ ചെയ്യുന്നവരാണോ? മുട്ടൻ പണിയുമായി എംവിഡി

Spread the love

കാക്കനാട്: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്യുന്നവർക്കെതിരേ നടപടി കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. മോട്ടോർവാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

video
play-sharp-fill

മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്‌റ്റേജ്-4 (ബിഎസ് -4) ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേർക്കലകളും. ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കൺവെർട്ടർ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണ്ടാക്കുക. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് വാഹനവകുപ്പിന്റെ വലയിൽ ബുള്ളറ്റുമായി വീണത്.

7,000 രൂപ പിഴ ചുമത്തിയശേഷം ഒരാഴ്ചക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർടി ഓഫീസിൽ വാഹനം ഹാജരാക്കാനും അധികൃതർ നിർദേശം നൽകി. റെഡ് റുസ്സർ, ടൈൽ ഗണ്ണർ, വൈൽഡ് ബോർ, ഇൻഡോരി, ബാരൽ, ഷാർക്ക്, മെഗാ ഫോൺ, ബഡാ പഞ്ചാബി തുടങ്ങിയ സൈലൻസറുകളാണ് യുവാക്കൾ ഇരുചക്രവാഹനത്തിൽ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആളുകളുടെ ശ്രദ്ധ ആകർഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളുടെ പുകക്കുഴൽ വഴി പുറംതള്ളുന്ന വിഷവാതകങ്ങളുടെ വീര്യം റെഡോക്‌സ് റിയാക്ഷൻ എന്ന പ്രക്രിയവഴി കുറയ്ക്കുന്ന ഉപകരണമാണ് കാറ്റലിറ്റിക് കൺവെർട്ടർ.