അയ്യൻ കുന്നിലെ ബഫർ സോൺ  അടയാളപ്പെടുത്തൽ  കർണാടക നിഷേധിച്ചു;തങ്ങൾക്കും അറിയില്ലെന്ന് വനം, റവന്യൂ വകുപ്പുകൾ;പൊലീസ് രഹസ്യാന്വേഷണ വിഭാഗം  പരിശോധന നടത്തി;വനം വകുപ്പിൻ്റെ ജീപ്പിൽ  എത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയതെന്ന് നാട്ടുകാർ

അയ്യൻ കുന്നിലെ ബഫർ സോൺ അടയാളപ്പെടുത്തൽ കർണാടക നിഷേധിച്ചു;തങ്ങൾക്കും അറിയില്ലെന്ന് വനം, റവന്യൂ വകുപ്പുകൾ;പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി;വനം വകുപ്പിൻ്റെ ജീപ്പിൽ എത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയതെന്ന് നാട്ടുകാർ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കൂടുതൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി.അടയാളപ്പെടുത്തലുകൾ കർണാടക നിഷേധിച്ചതോടെ വനം വകുപ്പും റവന്യൂ വകുപ്പും കൈ മലർത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

ആദ്യം പാലംകടവ് മേഖലകളിൽ ആറിടങ്ങളിൽ ആണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയത്. പഞ്ചായത്ത് അംഗങ്ങളും കർഷകരും പ്രദേശവാസികളും നടത്തിയ പരിശോധനയിൽ 14 ഇടങ്ങളിൽ കൂടി അടയാളപ്പെടുത്തലുകൾ കണ്ടെത്തി.കർണ്ണാടക വനം വകുപ്പാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയരുമ്പോൾ ജില്ലാഭരണകൂടം ഇത് നിഷേധിച്ചിരിക്കുകയാണ്.

പാലംകടവിൽ പാലത്തിനു സമീപം റോഡിൽ മൂന്നിടങ്ങളിൽ ജി.പി 111 എന്നും കളിത്തട്ടുംപാറയിൽ ജി പി 118 എന്നും ഉരുപ്പും കുറ്റി പള്ളിക്കുന്ന് റോഡിൽ ചുവന്ന പെയിൻറ് കൊണ്ടുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക് , മടിക്കേരി ഡി എഫ് ഒ യെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനംവകുപ്പിന് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്നാണ് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വകുപ്പിൻ്റെ ജീപ്പിൽ എത്തിയ സംഘമാണ് അടയാളപ്പെടുത്തലുകൾ നടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കരുതൽ മേഖലയുടെ ഭാഗമായി ഏതെങ്കിലും കേന്ദ്ര ഏജൻസികളുടെ പരിശോധനയുടെ ഭാഗമാണെങ്കിലും ഇരു സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വരുന്ന പ്രദേശമായതിനാൽ റവന്യൂ, വനം വകുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ് .

അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു

വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജിത് കെ രാമൻ, കൊട്ടിയൂർ റെയിഞ്ചർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയിഞ്ചർ കെ. ജിജിൽ, ഇരിട്ടി സിഐ കെ ജെ ബിനോയ് എന്നിവർ അടയാളങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു.
ഇരിട്ടി തഹസിൽദാർ സി വി പ്രകാശ് നേതൃത്വത്തിലുള്ള റവന്യൂ സംഘവും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും മേഖലയിൽ പരിശോധന നടത്തി

അടയാളപ്പെടുത്തലുകൾ പരിശോധിക്കുന്നതിന് ഡി എഫ് ബി കാർത്തിക എടിഎം കെ കെ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശനിയാഴ്ച മേഖലയിൽ പരിശോധന നടത്തും. കർണാടക വനംവകുപ്പ് പൂർണ്ണമായും നിഷേധിച്ച സാഹചര്യത്തിൽ അടയാളപ്പെടുത്തൽ തുടർനടപടികൾ ഉണ്ടായാൽ മാത്രം പ്രതികരിച്ചാൽ മതി എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് നിജസ്ഥിതി അറിയാൻ പോലീസിനോട് രഹസ്യാന്വേഷണ ഭാഗത്തോളം ആവശ്യപ്പെട്ടിട്ടുണ്ട് കളക്ടർ റൂറൽ എസ്പിക്ക് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.