
തിരുവനന്തപുരം: അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങിപ്പോയില്ല. സാങ്കേതിക തകരാർ കാരണമാണ് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തിയത്. തകരാർ പരിഹരിക്കാനാവാത്തതിനാല്‍ വിമാനം തിരികെപ്പോയില്ല.
അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ സംഘം എത്തിയിരുന്നു. എന്നാൽ വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല. ശേഷിക്കുന്ന തകരാർ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലില്‍ നൂറു നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്‌എംഎസ് പ്രിൻസ് ഒഫ് വെയില്‍സ് എന്ന പടക്കപ്പലിലേക്ക് പറക്കും.
അറബിക്കടലില്‍ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.