
ലഖ്‌നൗ: വിവാഹ ദിവസത്തിൽ വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി ഓടിപ്പോയി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്.
വിവാഹത്തിന് മുന്നോടിയായി മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായിരുന്നു കാജല്‍. ഈ സമയം ദീപക് ബ്യൂട്ടി പാര്‍ലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേര്‍ക്ക് പലതവണ വെടിയുതിർക്കുകയുമായിരുന്നു.
കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കാജല്‍ അത് നിരസിച്ചു. തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് കാജലിന്റെ സഹോദരി നേഹ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരിക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കുമൊപ്പമാണ് കാജല്‍ പാര്‍ലറിലേക്ക് എത്തിയത്. ഇറങ്ങി വാ കാജല്‍. നീ എന്നെ വഞ്ചിച്ചു എന്ന് ആക്രോശിച്ചാണ് ദീപക് എത്തിയത്. ഇയാള്‍ തുവാല കൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒരാള്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കാജലിന്റെ അതേ ഗ്രാമത്തില്‍നിന്നുള്ളയാളാണ് ദീപക്കും.
വിവാഹത്തിന് ഝാന്‍സിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടര്‍ന്നാണ് ദീപക്കും എത്തിയത്. ദീപക്കിനെ പിടികൂടുന്നതിനായി രണ്ട് പോലീസ് സംഘങ്ങള്‍ക്ക് രൂപംകൊടുത്തു.