താലി ചാർത്താൻ നിൽക്കുന്നതിന് തൊട്ടുമുമ്പേ കല്യാണത്തിന് സമ്മതമല്ലെന്ന് യുവതി; പോലീസ് സംരക്ഷണത്തിൽ കാമുകനോടൊപ്പം ഇറങ്ങിപ്പോയി

Spread the love

കർണാടകയിലെ ഹാസനില്‍ വിവാഹവേദിയില്‍ വധു കാമുകനോടൊപ്പം ഇറങ്ങിപ്പോയി. വരൻ വധുവിന്റെ കഴുത്തില്‍ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പാണ് താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാല്‍ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു പറഞ്ഞു.തുടർന്ന് പോലീസ് സംരക്ഷണയില്‍ വിവാഹ ചടങ്ങില്‍ നിന്ന് വധു ഇറങ്ങിപ്പോയി.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാല്‍ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്.

വീഡിയോയില്‍ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്ബോള്‍, കൈകളില്‍ മംഗല്യസൂത്രം പിടിച്ച്‌ പല്ലവിയോട് വേണുഗോപാല്‍ എന്തോ വിശദീകരിക്കാൻ ശ്രമിക്കുന്നു, അവരുടെ ബന്ധുക്കള്‍ അവരുടെ അരികിലുണ്ട്. മറ്റൊരു വീഡിയോയില്‍ പല്ലവി കാമുകന്റെ കൈയും പിടിച്ച് മുഖംമൂടി വേദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കാണാം. അവളുടെ കാമുകൻ അവളെ പുറത്ത് കാത്തുനില്‍ക്കുന്ന ഒരു കാറിലേക്ക് കൊണ്ടുപോകുന്നത് കാണാം. ഒപ്പം പോലീസുമുണ്ട്. തുടർന്ന് ഇരുവരും ഒരു കാറില്‍ വേദി വിടുന്നു.പല്ലവി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും വേണുഗോപാല്‍ ഒരു സർക്കാർ സ്കൂളില്‍ അധ്യാപകനുമാണ്. വധുവിന്റെ ഇറങ്ങിപ്പോകലിന് പിന്നാലെ നൂറുകണക്കിന് അതിഥികള്‍ പങ്കെടുത്ത പരിപാടി നിർത്തിവക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group