ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് അനുവദിച്ച നൂറ് ടൺ അരി മറിച്ചു വിറ്റു; മുൻ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ സോമനേയും, ക്ലർക്ക് റഷീദിനെയും പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോട്ടയം വിജിലൻസ് കോടതി

Spread the love

കോട്ടകം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി.

മുണ്ടക്കയം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സോമൻ, യു ഡി ക്ലർക്കായിരുന്ന പി കെ റഷീദ് എന്നിവർ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി അനുവദിച്ച നൂറ് ടൺ അരിയാണ് പഞ്ചായത്ത് സെക്രട്ടറി മറിച്ചു വിറ്റത്.
.
മുൻ വിജിലൻസ് ഡിവൈഎസ്പി പികെ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ കെ ഹാജരായി