
സ്വന്തം ലേഖകൻ
കോഴഞ്ചേരി: വസ്തു പേരിൽ കൂട്ടി നൽകാൻ കൈക്കൂലി വാങ്ങിയ ചെറുകോൽ വില്ലേജ് ആഫീസറും അസിസ്റ്റൻറും വിജിലൻസിന്റെ പിടിയിലായി.
ചെറുകോൽ വില്ലേജ് ഓഫീസർ ആലപ്പുഴ കരുമാടി ശ്രീവിലാസം വീട്ടിൽ രാജീവ് പ്രമാടം. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുറ്റൂർ പൂവത്തും മൂട്ടിൽ ജിനു തോമസ് എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട വിജിലൻസ് പോലീസ് അറസ്റ്റ് ചെയ്തത്. വയലത്തല തേവർ കാട്ടിൽ മുതു മരത്തിൽ ഷാജി ജോണിന്റെ പരാതിയിന്മേൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരേക്കർ 62 സെൻറ് സ്ഥലം പേരിൽ കൂട്ടി കരം ഒടുക്കുന്നതിനായി വില്ലേജ് ആഫീസിൽ കഴിഞ്ഞ ഒരാഴ്ചയായി ഷാജി ജോൺ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഇതിനായി അയ്യായിരം രൂപാ വില്ലേജ് ആഫീസർ ആവശ്യപ്പെടുകയും പണം തരാതെ ഒന്നും നടക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
രേഖകൾ എല്ലാം ശരിയാണെന്നും വസ്തു പേരിൽ കൂട്ടി നൽകണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും വില്ലേജ് ആഫീസർ വഴങ്ങാതെ വന്നപ്പോൾ ഇദ്ദേഹം പത്തനംതിട്ട വിജിലൻസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഇന്നുച്ചക്ക് 12 മണിയോടെ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ കറൻസികളുമായി വില്ലേജ് ആഫീസിലെത്തിയ ഷാജി ജോൺ തുക കൈമാറി. പുറത്ത് കാത്ത് നിന്ന വിജിലൻസ് സംഘം ആഫീസിൽ കടന്ന് പരിശോധന നടത്തുകയും വില്ലേജ് ആഫീസർ രാജേഷിൽ നിന്നും പണം കണ്ടെടുക്കുകയും ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ സി.ഐ മാരായ അനിൽകുമാർ, രാജീവ്, അഷറഫ്, ടl മാരായ ജലാലുദീൻ, രാജേഷ്, സാജു എന്നിവരടങ്ങിയ സംഘമാണ് വില്ലേജ് ഓഫിസറെയും ഫീൽഡ് അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തത്