
സ്വന്തം ലേഖിക
തിരുവനന്തപുരം: അര്‍ബുദ രോഗിയുടെ വീടു നിർമാണത്തിന് മണ്ണ് മാറ്റുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി.
വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേല്‍ സ്വദേശി വി.ജി.ഗോപകുമാറിനെയാണ് വിജിലൻസ് സ്പെഷല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വെള്ളനാട് മുണ്ടേല സ്വദേശിനിയും അര്‍ബുദരോഗിയായ ഭര്‍ത്താവും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കാനായി ടിപ്പര്‍ ലോറി ഉടമകളുടെ സഹായം തേടി.
അനുമതിക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാലു മണിയോടെ സൈറ്റ് കാണാൻ എത്തിയ സെക്രട്ടറി ഇടനിലക്കാരനെ കാറില്‍ കയറ്റി കൂവക്കുടിയിലെത്തി
പണം കൈപ്പറ്റുകയായിരുന്നു
പിന്തുടര്‍ന്ന വിജിലൻസ് സംഘം കാട്ടാക്കട ജംക്ഷനില്‍ വച്ച് വിജിലൻസ്
എസ്പി വി.അജയകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.