
കോട്ടയം : കൊച്ചിയിലെ കപ്പൽ അപകടത്തെ തുടർന്ന് കടലിൽ രാസവസ്തുകൾ കലർന്നത് മീൻ ലഭ്യത കുറയാനിടയാക്കി. കുറച്ചു മീൻ വന്നാൽ തന്നെ വിലവിലയാണ് വാങ്ങുന്നത് – 100 – ഉം 200-ഉം രൂപയ്ക്ക് കിട്ടിയിരുന്ന മത്തി, അയില തുടങ്ങിയ മീനുകൾക്ക് 350 മുതലാണ് വില.
കടൽ മത്സ്യം പലയിടത്തും കിട്ടാനില്ല.
ഇതോടെ ഇറച്ചി വില തോന്നിയ പടി വർധിപ്പിക്കുകയാണ് ഇറച്ചി കച്ചവടക്കാർ .
ജില്ലയുടെ പലഭാഗത്തു൦ പെരുനാളിന്റെ മറവിൽ പോത്ത് ഇറച്ചി എന്നപേരിൽ വിൽപ്പന നടത്തുന്ന ഇറച്ചിയുടെ വില 420 – രൂപായിൽ നിന്ന് നാനൂറ്റിഅറുപതു രൂപ ആയി വർദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ പോത്തിറച്ചിക്ക് പലയിടത്തു൦ പല വിലയാണ്. ചിലയിടത്ത് 440 ആണ്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവയാണ് ജില്ലയിലെ ഭൂരിഭാഗ൦ കശാപ്പ് കേന്ദ്രങ്ങളു൦.
നാനൂറ്റി ഇരുപതു രൂപായിക്ക് ഇറച്ചി വിൽക്കുന്ന കേന്ദ്രങ്ങളു൦ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട് കേരളത്തിൽ ഇറച്ചിക്ക് എറ്റവു൦ ഉയർന്ന തുക ഈടാക്കുന്ന ജില്ലയായി കോട്ടയം മാറിയെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു എന്നാൽ ഈ വില വർദ്ധനവിന്റെ ഗുണ൦ പോത്ത് വളർത്തുന്ന കർഷകർക്ക് ലഭിക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്ത് ഇറച്ചി എന്ന പേരിൽ പശുഇറച്ചി വിൽപ്പന നടത്തുന്നത് മുൻ കാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചുവരികയാണ് ഇതുമുല൦ ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ അൻപതു ശതമാനം പശുക്കളുടെ എണ്ണമാണ് കുറഞ്ഞത് ഇറച്ചി വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അടുത്തദിവസം കൂടുന്ന ഭക്ഷോപദേശക വിജിലൻസ് സമതി യോഗത്തിൽ ആവശൃപ്പെടുമെന്നു൦ എബി ഐപ്പ് പറഞ്ഞു.
പെട്ടെന്നൊരു ദിവസം ഒരു ബോർഡ് സ്ഥാപിച്ച് വില ഒരു മാനദണ്ഡവുമില്ലാതെ കൂട്ടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
ഇറച്ചി വിൽക്കാനുള്ള ലൈസൻസ് പോലുമില്ലാതെയാന്ന് കച്ചവടം. വഴിവക്കിൽ ഒരു മരക്കമ്പ് വച്ചു കെട്ടി ഇറച്ചി തൂക്കിയിട്ട് പിൽക്കുന്ന ഏർപ്പാട് നഗരസഭാ ആരോഗ്യ വിഭാഗം കാണാഞ്ഞിട്ടല്ല. കൈമടക്ക് കൃത്യമായി കിട്ടുന്നുണ്ട്. അല്ലെങ്കിൽ ഇതൊക്കെ നടക്കുമോ ? കോട്ടയത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ വഴിവക്കിൽ ഇറച്ചി കച്ചവടം തകൃതിയായി നടക്കുന്നു.
ആരോഗ്യ വിഭാഗത്തിന് ധൈര്യമുണ്ടോ ഇവരെ പൊക്കാൻ. ഇവിടെ വിൽക്കുന്ന ഇറച്ചി എവിടെ നിന്ന് കൊണ്ടുവരുന്നു?കശാപ്പ് നടത്തിയത് നിയമപ്രകാരമാണോ? ഇറച്ചിയിൽ സീൽ പതിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്.
ഒരു കൃത്യമായ വിലയും നിശ്ചയിക്കണം. ഇതൊക്കെ അന്വേഷിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ എവിടെ?
നിയമ വിധേയമായി നല്ല രീതിയിൽ കശാപ്പ് നടത്തുന്നവർക്ക് പേരുദോഷമുണ്ടാക്കുന്ന കടക്കാരെ നിയന്ത്രിക്കേണ്ടതു തന്നെ.