മക്കിമലയിൽ മാവോയിസ്റ്റുകൾ സ്‌ഫോടനം ട്രയൽ നടത്തിയെന്ന് സംശയം; പഴകിയ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഫോടനത്തിന്റെ ബാക്കിയെന്ന് നിഗമനം

Spread the love

കൽപ്പറ്റ : മക്കിമലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റുകള്‍ ഐഇഡി ട്രയല്‍ നടത്തിയെന്ന് സംശയം. സമീപത്ത് കണ്ടെത്തിയ പഴകിയ ജലാറ്റിൻ സ്റ്റിക്കുകള്‍ സ്ഫോടനത്തിന്റെ ബാക്കിയെന്നാണ് നിഗമനം.

വെടിമരുന്ന് കലർന്ന നിലയില്‍ കണ്ടെത്തിയ കടലാസുകളില്‍ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും അധികൃതർ പറയുന്നു. ഓടക്കോടാണ് പഴകിയ പത്ത് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കിയ ബോംബിന് 50 മീറ്റർ ദൂരത്തായിരുന്നു ഇത്. വെടിമരുന്ന് കലർന്ന പത്രങ്ങള്‍ കണ്ണൂർ എഡിഷൻ 2023 ഡിസംബർ 15, മെയ് 15 തീയതികളിലേതാണ്. ബോംബ് ഒരുക്കിയ സ്റ്റീല്‍ പാത്രത്തില്‍ വെള്ളാരം കല്ലുകളും കണ്ടെത്തി. മാവോയിസ്റ്റുകളുടെ ഗറില്ലാ മുറകളിലൊന്നാണ് ബോംബുകള്‍ കുഴിച്ചിട്ട് അപായപ്പെടുത്തല്‍.

ആറളം കാടുകളില്‍ തമ്ബടിക്കാറുനുള്ള മാവോയിസ്റ്റുകള്‍ ജനവാസ മേഖലയില്‍ വരുമ്ബോള്‍ വീടുകളില്‍ നിന്ന് പത്രമെടുക്കാറുണ്ട്. അങ്ങനെ കയ്യിലെത്തിയതാകാം ഇവ. കബനി ദളത്തിന് സന്ദേശങ്ങളെത്തുന്നത് കണ്ണൂർ വഴിയാണ്. ഇതേ കൂറിയർ എത്തിച്ചതാണോ സ്ഫോടക ശേഖരമെന്നൊരു സംശയമുണ്ട് പൊലീസിന്. തിരുച്ചിറപ്പള്ളിയിലെ വെട്രിവേല്‍ എക്പ്ലോസീവ് എന്ന എഴുത്തുണ്ട് കണ്ടെത്തിയ സ്ഫോടക ശേഖരത്തില്‍. വെടിമരുന്നായതിനാല്‍, വില്‍ക്കുമ്ബോള്‍ കൃത്യമായ രജിസ്റ്റർ സ്ഥാപനങ്ങള്‍ സൂക്ഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടക ശേഖരത്തിൻ്റെ ബാച്ച്‌ നമ്ബർ ഒത്തുനോക്കി, വിശദാംശങ്ങള്‍ എടുക്കാനാകും. അന്വേഷണ ഏജൻസികള്‍ ഈ വഴിക്കും നീങ്ങുന്നു.

ബോംബ് സക്വാഡ് പരിശോധിക്കുമ്ബോള്‍, കമിഴ്ത്തിയ നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍ നിറച്ച സ്റ്റീല്‍ പാത്രം. അകത്ത് സണ്‍ 90 എന്നെഴുതിയ എട്ട് ജലാറ്റിൻ സ്റ്റിക്കുകള്‍, 4 ഇലകട്രിക് ഡിറ്റനേറ്ററുമായി ബന്ധിച്ച നിലയില്‍. അകത്ത് വെള്ളാരം കല്ലുകളിട്ടുണ്ട്. ആണിയും നട്ടും ബോള്‍ട്ടുമെല്ലാമുണ്ട്. സ്ഫോടനമുണ്ടാകുമ്ബോള്‍ ആഘാതം ഒട്ടും കുറയാതിരിക്കാനാണ് ഇവ്വിധം ബോംബ് ഒരുക്കാറെന്നാണ് വിദ്ഗധർ.