video
play-sharp-fill

ബിജെപിയുടെ പുതിയ ജില്ലാ കമ്മറ്റികൾക്ക് കാറും ഓഫിസ് തുറക്കാൻ ചെലവും സംസ്ഥാന നേതൃത്വം വഹിക്കും: ജില്ലാ കമ്മറ്റികൾക്ക് ഇനി പണി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ.

ബിജെപിയുടെ പുതിയ ജില്ലാ കമ്മറ്റികൾക്ക് കാറും ഓഫിസ് തുറക്കാൻ ചെലവും സംസ്ഥാന നേതൃത്വം വഹിക്കും: ജില്ലാ കമ്മറ്റികൾക്ക് ഇനി പണി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ.

Spread the love

കൊല്ലം: പുതുതായി രൂപവത്കരിച്ച ബിജെപി ജില്ലാ കമ്മിറ്റികള്‍ക്ക് സംസ്ഥാന കമ്മിറ്റി കാർ വാങ്ങിനല്‍കും. ഇങ്ങനെയുള്ള 16 ജില്ലാ കമ്മിറ്റികള്‍ക്കും ഓഫീസ് തുറക്കാനുള്ള ചെലവും സംസ്ഥാന കമ്മിറ്റി വഹിക്കും.
സംസ്ഥാന കോർ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.

പാർട്ടി ശക്തിപ്പെടുത്തുന്നതിനായി റവന്യൂ ജില്ലകളെ മൂന്നും നാലും സംഘടനാജില്ലകളാക്കുന്ന രീതി ദേശീയതലത്തില്‍ ബിജെപിക്കുണ്ട്. രണ്ടാം കാറ്റഗറിയിലുള്ള കേരള ഘടകത്തെ മൂന്നാം കാറ്റഗറിയിലേക്ക് ഉയർത്തിയതിനെ തുടർന്ന് 14 ജില്ലാ കമ്മിറ്റികളെ 30 എണ്ണമായി വിഭജിക്കുകയായിരുന്നു.

റവന്യൂ ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ജില്ലാ കമ്മിറ്റികള്‍ക്ക് നേരത്തേതന്നെ വാഹനവും ഓഫീസുമുണ്ട്. പുതിയ ജില്ലാ കമ്മിറ്റികള്‍ക്ക് ഓഫീസ്, വാഹനസൗകര്യം എന്നിവയുടെ അഭാവം പറഞ്ഞപ്പോള്‍തന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുൻകൈയെടുത്താണ് നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാതല നേതാക്കളെ പങ്കെടുപ്പിച്ച്‌ നടത്തിയ ആദ്യ ഓണ്‍ലൈൻ യോഗത്തില്‍ പുതിയ സംസ്ഥാന പ്രസിഡന്റ് ടാസ്കുകള്‍ നല്‍കിയിരുന്നു. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാൻ ജില്ലാതലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ഉടൻ തുടങ്ങണമെന്ന് അദ്ദേഹം ജില്ലാ പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് ഓരോ ഘടകത്തിനും ടാർഗറ്റ് നല്‍കിയതായും പറയുന്നു.

ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ 15-ന് ഹെല്‍പ്പ് ഡെസ്ക് തുടങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാതല സംഘടനായാത്രയില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനം വിലയിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്കിനായി ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ ഒരു മുറി, രണ്ട് സ്മാർട്ട് ഫോണ്‍,

രണ്ട് കംപ്യൂട്ടർ, ഇൻറർനെറ്റ് സംവിധാനം, പ്രിൻറർ, സ്കാനർ എന്നിവ ഉടൻ ക്രമീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. ഹെല്‍പ്പ് ഡെസ്ക് കൈകാര്യം ചെയ്യുന്നവർക്ക് സംസ്ഥാനതലത്തില്‍ 10-നുമുൻപ് ശില്പശാല നടത്താനും തീരുമാനിച്ചിട്ടുണ്ട്.