ചർച്ചകൾക്കൊടുവിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം; കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് എൻഡിഎയ്ക്കായി ചാണ്ടി ഉമ്മനും, ജെയ്ക്ക് സി തോമസിനുമെതിരെ മാറ്റുരയ്ക്കുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചർച്ചകൾക്കൊടുവിൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം. കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് എൻഡിഎയ്ക്കായി ചാണ്ടി ഉമ്മനും, ജെയ്ക്ക് സി തോമസിനുമെതിരെ മാറ്റുരയ്ക്കുക.

സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിൽ 2 പേരുകളാണ് ഉണ്ടായിരുന്നത്. കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നിവർ. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചിരിക്കുന്നത്. മറ്റ് 2 പേരുകളിൽ ലിജിൻ ലാലിന് തന്നെയായിരുന്നു പ്രഥമ പരിഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി സ്വീകരിച്ചതോടെയാണ് മറ്റ് പേരുകൾ ചർച്ചയായത്.

ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തിയിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിന്‍ ലാലും ലിസ്റ്റിൽ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അനിൽ ആന്റണിയെയും പരിഗണിച്ചെങ്കിലും അനിലും അനുകൂലമായി യോഗത്തിൽ പ്രതികരിച്ചില്ല. അങ്ങനെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലിജിൻ ലാലിന്റെ പേര് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.