സംഘപരിവാര അനുഭാവമുള്ള മാധ്യമമായ കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധു വര്‍ഗീയവും കീഴാള വിരുദ്ധവുമായ പ്രസ്താവനകളുമായി രംഗത്ത്; വേടനെതിരെയും ആരോപണങ്ങൾ

Spread the love

കേരളത്തിലെ നിരവധി പേര്‍ പാതിരാത്രിയില്‍ ഭക്ഷണം കഴിക്കുന്നവരാണ്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം നാസാരന്ധ്രങ്ങളില്‍ കടന്നുകയറുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നതുപോലെ അനുഭവപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
കഴിക്കുന്നത് ശവവര്‍മയാണ്. ശവമാണ് കഴിക്കുന്നത്. ശവവര്‍മ കഴിച്ച്‌ മരണപ്പെട്ടവരില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിശ ഇല്ല, ഒരു തോമസ് ഇല്ല. ഇത്തരം ആഹാരം കഴിച്ച് ചാവുന്നവന്റെ പേര് ആകട്ടെ ഹിന്ദു തന്നെയാണ്, എന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം കുണ്ടറയിലെ ഒരു ക്ഷേത്രപരിപാടിയിലായിരുന്നു എന്‍ ആര്‍ മധുവിന്റെ പ്രസംഗം.

പിന്നീട് അദ്ദേഹം പ്രമുഖ റാപ്പര്‍ വേടന് നേരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വേടന്റെ ഗാനങ്ങള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ പിന്നില്‍ വിഘടനവാദികളാണ് പ്രവര്‍ത്തിക്കുന്നതെന്നും മധു ആരോപിച്ചു. വേടന്റെ പാട്ടുകള്‍ പുത്തന്‍ തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസങ്ങളാണ്. ഇതിന് ശക്തമായ സ്‌പോണ്‍സര്‍ ശക്തികള്‍ ഉണ്ടെന്നും, അതിനാല്‍ ഇത് രാജ്യത്തിന്റെ ഏകതയെ തകർക്കാന്‍ ശ്രമിക്കുന്ന അസ്തിത്വവിരുദ്ധ ശക്തികളുടെ ഭാഗമാകുന്നു എന്നത് വ്യക്തമാകുന്നു, എന്നും അദ്ദേഹം പറഞ്ഞു.

അത്തരം കലാഭാസങ്ങളെ അമ്പലത്തിനുള്ളില്‍ കടന്നു വരുന്നത് ചെറുക്കണം. വേടന്റെ പാട്ടുകള്‍ക്ക് ആള് കൂടാന്‍ പാട്ട് വയ്ക്കുന്നവര്‍ അടുത്തതായി അമ്പല പറമ്ബില്‍ ക്യാബറയും വെയ്ക്കും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group