ബിനോയ് കോടിയേരിക്ക് തിരിച്ചടി : നാളെ തന്നെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

Spread the love

സ്വന്തം ലേഖിക

മുംബൈ: ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എൻ.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.എൻ.എ. പരിശോധനഫലം കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ഓഷ്വാര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയ് കോടിയേരി ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിൾ നൽകാനും രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.എൻ.എ. പരിശോധനഫലം ഹാജരാക്കാനും കോടതി നിർദേശം നൽകിയത്.

കേസിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ. പരിശോധന ആവശ്യമാണെന്നായിരുന്നു പോലീസിന്റെ വാദം. ഡി.എൻ.എ പരിശോധനയ്ക്ക് രക്തസാമ്പിൾ ആവശ്യപ്പെട്ടപ്പോൾ ബിനോയ് കോടിയേരി വിസമ്മതിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. നേരത്തെ രക്തസാമ്ബിൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയിൽ ഹർജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എൻ.എ പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.