video
play-sharp-fill

അച്ഛൻ മുൻ ആഭ്യന്തര മന്ത്രി: പിന്നെ എങ്ങനെ കേരള പൊലീസ് ബിനോയിയെ പൊക്കും: ബിനോയിയെ പിടികൂടാൻ കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന് മുംബെ പൊലീസ്

അച്ഛൻ മുൻ ആഭ്യന്തര മന്ത്രി: പിന്നെ എങ്ങനെ കേരള പൊലീസ് ബിനോയിയെ പൊക്കും: ബിനോയിയെ പിടികൂടാൻ കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന് മുംബെ പൊലീസ്

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിൽ ബിനോയ് കോടിയേരിക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് നീക്കം. അതേസമയം കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പീഡനക്കേസിൽ മകൻ ബിനോയ് കോടിയേരിയെ സഹായിക്കില്ല. കേസ് ബിനോയ് തന്നെ നേരിടണമെന്നും പ്രത്യാഘാതം ബിനോയ് അനുഭവിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  പരാതി നൽകിയ യുവതിയുടെ കുടുംബത്തെപ്പറ്റി അറിയില്ല. കേസ് ആയപ്പോഴാണ് സംഭവം അറിഞ്ഞത്. നിരപരാധിത്വം തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്വമാണെന്നും പാർട്ടി ഇതിൽ ഒരു തരത്തിലും ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആരോപണ വിധേയനായ ബിനോയിയെ സഹായിക്കാൻ താനോ പാർട്ടിയോ യാതൊന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ബിനോയ് പ്രായപൂർത്തിയായ, കുടുംബമായി താമസിക്കുന്ന വ്യക്തിയാണ്. ബിനോയ് എവിടെയെന്ന് തനിക്ക് അറിയില്ല. മകനെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായി. തെറ്റു ചെയ്തവർക്ക് സംരക്ഷണം നൽകില്ല. പാർട്ടി അംഗമായാലും മക്കളായാലും ഇത് ഒരുപോലെ ബാധകമാണെന്നും കോടിയേരി പറഞ്ഞു. താൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. തന്നെ മാറ്റി നിർത്തുകയെന്നത് ചിലരുടെ ഉദ്ദേശമാണെന്നും അത് കയ്യിൽ വച്ചാൽ മതിയെന്നും കോടിയേരി വ്യക്തമാക്കി.