play-sharp-fill
ഈഞ്ചക്കൽ – വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് നിരന്തരം അപകടം; പരാതിയെ തുടർന്ന് ബീമാപള്ളി – വലിയതുറ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി  വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി

ഈഞ്ചക്കൽ – വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് നിരന്തരം അപകടം; പരാതിയെ തുടർന്ന് ബീമാപള്ളി – വലിയതുറ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി

തിരുവനന്തപുരം: ബീമാപള്ളി – വലിയതുറ, വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. ഈഞ്ചക്കൽ – വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് അപകടമുണ്ടാകുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഈഞ്ചക്കൽ, വള്ളക്കടവ്-വലിയതുറ ബീമാപള്ളി റോഡുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മണക്കാട്-വലിയതുറ–ബീമാപള്ളി, ആഭ്യന്തര വിമാനത്താവളം എന്നീ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമിച്ച് ഇന്റർലോക്ക് സ്ഥാപിക്കും. മറ്റ് ഭാഗങ്ങളിൽ ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തും. വലിയതുറ-ആഭ്യന്തര വിമാനത്താവളം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമാണവും ടാറിങ്ങും ഉൾപ്പെടുത്തി 15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

ഈഞ്ചക്കൽ- വള്ളക്കടവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ വള്ളക്കടവ് ഭാഗത്ത് ഓടയുടെ നിർമാണവും റോഡ് ഉയർത്തി ടാറിങ്ങും നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.