ഭാരതാംബ വിവാദം: കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ ഇന്ന് വിസിക്ക് റിപ്പോര്‍ട്ട് നല്‍കും

Spread the love

ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തില്‍ രജിസ്ട്രാർ ഇന്ന് വൈസ് ചാൻസുകാർക്ക് റിപ്പോർട്ട് നല്‍കും. ഇന്ന് ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നല്‍കണമെന്ന് വൈസ് ചാൻസിലർ ആവശ്യപ്പെട്ടിരുന്നു.

വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നല്‍കിയതിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പരിപാടിയില്‍ സംഘാടകർ കരാർ ലംഘിച്ചതിനാല്‍ പരിപാടി നിർത്തിവയ്ക്കാൻ രജിസ്റ്റർ ആവശ്യപ്പെടുകയും, രാജ്ഭവനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അതിനുശേഷം പരിപാടി തുടർന്നതിനാലാണ് അനധികൃതമായി പരിപാടി നടത്തിയെന്ന് കാണിച്ച്‌ രജിസ്റ്റർ ഡിജിപിക്ക് കത്ത് നല്‍കിയത്. ഇക്കാര്യങ്ങള്‍ റിപ്പോർട്ടില്‍ രജിസ്റ്റർ വിശദീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്.

ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ സമയം സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ അണിനിരന്നിരുന്നു.