ആരും നിരാശപ്പെടരുത്….! ജനപ്രിയ ബ്രാന്‍റുകള്‍ ആവശ്യത്തിന് സ്റ്റോക്ക്; ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ തന്നെ നല്‍കണമെന്നും നിർദ്ദേശം; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ല; ഓണക്കാലത്ത് മദ്യവില്‍പ്പന പൊടിപൊടിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ബെവ്കോ……!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങളുമായി ബവ്കോ.

ജനപ്രിയ ബ്രാന്‍റുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ തന്നെ നല്‍കണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് മദ്യത്തിന്‍റെ വില്‍പ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനില്‍ക്കെയാണ് ഓണക്കച്ചവടത്തില്‍ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി. ഉത്സവ സീസണില്‍ റെക്കോഡ് വില്‍പ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ര്‍ഹൗസ് -ഔട്ട് ലെററ് മാനേജര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം.

ജനപ്രിയ ബ്രാൻ്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻ്റും ഉപഭോക്താവ്
ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാൻ്റായ ജവാൻ റം നല്‍കണം.

ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ ഇടപാടില്‍ മുന്നില്‍ വരുന്ന മൂന്ന് ഔട്ട്ലെറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കും. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം.

വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ല. ബാങ്ക് അവധിയായ ദിവസങ്ങളില്‍ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുൻപ് വെയ്ര്‍ ഹൗസുകളില്‍ എത്തിക്കണം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസുണ്ടാവില്ല. വില്‍പ്പനയില്ലാതെ ഔട്ട്ലെറ്റുകളില്‍ ഏതെങ്കിലും ബ്രാൻ്റ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, വില്‍പ്പന തീയതി കഴിഞ്ഞവയല്ലെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാൻ പാടുള്ളൂ. എല്ലാം ശരിയാണോ എന്ന് ഉറപ്പിക്കാൻ മിന്നല്‍ പരിശോധനകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.