നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ സർക്കാരിന്റെ പ്രഖ്യാപനം; ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു

Spread the love

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) നൽകുന്ന പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുഖ്യമന്ത്രി മമത ബാനർജിയാണ് വർധനവ് പ്രഖ്യാപിച്ചത്.

video
play-sharp-fill

നിലവിൽ ലഭിച്ചിരുന്ന തുകയിലേക്ക് 500 രൂപ കൂടി ചേർത്തതോടെ ഇവർക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം 2000 രൂപയായി ഉയരും. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും പുരോഹിതർക്കും മുഅദ്ദിൻമാർക്കും ഈ വർധനവ് ബാധകമാകും.

വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കമായാണ് സർക്കാരിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group