സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ വലിയ തോതിലുള്ള കുറവ്

Spread the love

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള ബിയർ വില്‍പ്പനയില്‍ വലിയ തോതിലുള്ള കുറവ്. ഏകദേശം 10 ലക്ഷം കെയ്‌സുകളുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത് മൊത്തം വില്‍പ്പനയുടെ 8.6 ശതമാനം വരും.

ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തില്‍ സംസ്ഥാനത്തെ ബാറുകളും മറ്റ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും വഴി വിറ്റഴിച്ചത് 1.02 കോടി കെയ്‌സ് ബിയറാണ്. ഇത് 2022-23 ലെ 1.12 കോടി കെയ്‌സില്‍ നിന്നും 2023-24 ലെ 1.07 കോടി കെയ്‌സില്‍ നിന്നും വലിയതോതിൽ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ദേശീയ തലത്തില്‍ ബിയർ വില്‍പ്പന 9 ശതമാനം വർധിച്ചു.

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൻ്റെ (IMFL) ഉപയോഗം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2.29 കോടി കെയ്‌സ് IMFL ആണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ 9.74 ലക്ഷം കെയ്‌സുകളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ബിയർ വില്‍പ്പന കുറയാനുള്ള കാരണങ്ങളെക്കുറിച്ച്‌ വിദഗ്ധർ പല അഭിപ്രായങ്ങളും മുന്നോട്ട് വെക്കുന്നു. സംസ്ഥാനത്തെ ചില്ലറ വ്യാപാര കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതും സർക്കാർ ഉടമസ്ഥതയിലുള്ള പല വില്‍പ്പന കേന്ദ്രങ്ങളിലും ശീതീകരണ സൗകര്യങ്ങളോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്തതും പ്രധാന കാരണങ്ങളില്‍ ചിലതാണ്. കൂടാതെ, ഡ്രാഫ്റ്റ് ബിയർ പോലുള്ളവയ്ക്ക് അനുമതി നല്‍കാത്തതും ഉപഭോക്താക്കള്‍ക്കിടയില്‍ ബിയറിനോടുള്ള താല്പര്യം കുറക്കാൻ കാരണമായേക്കാം എന്നും വിലയിരുത്തലുകളുണ്ട്.