
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. വൈകീട്ട് ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഗ്രൂപ്പ് ഘടത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു.
തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റിന്റെ ക്ലാസിക് പോരാകും ഈഡനിലിന്ന് എന്നാണ് ആരാധകർ കരുതുന്നത്.
കരുത്തിൽ മുന്നിലെങ്കിലും ലോകവേദിയിൽ അടിപതറുന്ന പതിവുള്ള രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. വമ്പ് പറയാൻ ഇരുവർക്കുമുള്ളത് ടെസ്റ്റ് ലോക കിരീടങ്ങൾ മാത്രം. കുട്ടി ക്രിക്കറ്റ് കീരീടം ഷെൽഫിലെത്തിക്കാൻ പ്രോട്ടീസും കിവീസും കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
ടൂർണമെന്റിൽ ഒരൊറ്റ മത്സരവും തോക്കാതെയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. 2024ൽ ഇന്ത്യയോട് തോറ്റ് നഷ്ടമായ ട്രോഫി നേടാൻ പോന്ന കരുത്തുണ്ട് പ്രോട്ടീസ് പടയ്ക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാപ്റ്റൻ എയ്ഡൻ മാർക്രം തുടങ്ങുന്ന ബാറ്റിങ് വെടിക്കെട്ട്. ഒപ്പം റിയാൻ റെക്കിൽടണും ഡെവാള്‍ഡ് ബ്രെവിസും ഡി കോക്കും പിന്നാലെ കില്ലർ മില്ലറും.
മാറ്റ് ഹെൻറിയും ലോക്കി ഫെർഹഗൂസനുമടങ്ങുന്ന പേസ് നിര തിളങ്ങിയാലെ കിവീസിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ മാറ്റ് ഹെൻറി മടങ്ങിയെത്തിയില്ലെങ്കിൽ ടഫി പകരക്കാരനാകും.



