
അഞ്ചുവയസ്സുകാരനായ മകന് അഡ്മിഷൻ എടുക്കാൻ എത്തിയപ്പോൾ തുടങ്ങിയ പരിചയം, പ്രണയത്തിലേക്കും രാത്രി സമയങ്ങളിലെ ചാറ്റിലേക്കും; സ്വകാര്യ ഫോട്ടോകൾ അയച്ചു നൽകിയതോടെ പ്രേമത്തിൽ ട്വിസ്റ്റ്; അയച്ചുകൊടുത്ത ദൃശ്യങ്ങൾ കാണിച്ച് ഭീഷണിയും പണം തട്ടാനുള്ള ശ്രമവും; ഒടുവിൽ പോലീസിന്റെ പിടിയിലായി 25 കാരിയായ അധ്യാപികയും 2 സുഹൃത്തുക്കളും
ബെംഗളൂരു: സമൂഹത്തില്‍ ഇപ്പോള്‍ പല രീതിയിലാണ് ആളുകള്‍ പണം തട്ടുന്നത്.വിവിധ കെണികളില്‍ പ്പെടുത്തി ആളുകളുടെ കൈയില്‍ നിന്നും പണം തട്ടുന്നു.
അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ ബെംഗളുരുവില്‍ നിന്നും പുറത്തുവരുന്നത്. പണം തട്ടാൻ ശ്രമിച്ച അധ്യാപികയെയാണ് പോലീസ് കൈയ്യോടെ പൊക്കിയത്.ഒരു വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയചതിയില്‍ പ്പെടുത്തിയാണ് ഇവർ പണം തട്ടാനായി ശ്രമം നടത്തിയത്. കേസില്‍ അധ്യാപികയെയും കൂടെ രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റില്‍. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..അഞ്ച് വയസുകാരനായ ഇളയ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളില്‍ ചേർത്തത്. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴാണ് കാണുന്നത്. ഇരുവരും തമ്മില്‍ പരിചയപ്പെട്ടുകയും ഫോണ്‍ നമ്ബർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാനും തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ച് എടുത്തിരുന്നു.
തുടർന്ന് ജനുവരിയില്‍ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പക്ഷെ പണം നല്‍കാൻ സതീഷ് വിസമ്മതിച്ചു. ഇതിനിടെ ബിസിനസ് തകർന്നതോടെ കുട്ടിയെ നാട്ടിലേക്ക് അയക്കാൻ സതീഷ് തീരുമാനിക്കുകയായിരുന്നു. ടിസി വാങ്ങാൻ സ്കൂളില്‍ എത്തിയ സതീഷിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയില്‍ പൂട്ടിയിടുകയും. 20 ലക്ഷം രൂപ നല്‍കാത്തപക്ഷം സ്വകാര്യ ഫോട്ടോകള്‍ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താന്‍ കഴിയാതിരുന്ന പരാതിക്കാരന്‍, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12-ന് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച്, മകളുടെ ടിസി വാങ്ങാന്‍ ഇയാളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സ്‌കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേര്‍ന്ന് കായികമായി കീഴ്‌പ്പെടുത്തി. ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിലും പോലീസിലും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ഒരുകോടി രൂപ ആവശ്യപ്പെട്ടു.
പരാതിക്കാരനെ കാറില്‍ കയറ്റി പലസ്ഥലങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചു. കാറില്‍വെച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. ഒടുവില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരന്‍ സമ്മതിച്ചു. വിട്ടയക്കാന്‍ ഉടന്‍ തന്നെ 1.9 ലക്ഷം രൂപ കൈമാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. 15 ലക്ഷം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെട്ടത്.
ബാക്കി പണം ഉടൻ നല്‍കാമെന്ന ഉറപ്പിൻ മേല്‍ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് സതീഷിനെ വിട്ടയച്ചത്. തുടർന്ന് സതീഷ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ ഇപ്പോള്‍ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.