
സ്വന്തം ലേഖകൻ
കോഴിക്കോട്: പക്ഷാഘാതം മൂലം തളർന്ന് കിടന്ന ഭർത്താവിന്റെ മുറിയിക്ക് തീയിട്ടശേഷം യുവതി കിണറ്റിൽ ചാടി. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുളളയുടെ ഭാര്യ സാബിറയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയേയും ഭർത്താവിനെയും അയൽവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഭർത്താവ് അബ്ദുള്ള കിടന്നിരുന്ന മുറിയിൽ തീയിട്ടശേഷം സാബിറ വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ശേഷം സഹോദന്റെ വീടിനു മുന്നിലുള്ള കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. സാബിറയുടെ നിലവിളി കേട്ട് സമീപവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഭർത്താവിനെ രക്ഷിക്കണമെന്ന സാബിറയുടെ ആവശ്യത്തെ തുടർന്നാണ് വീടിനകം പരിശോധിച്ചത്. നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് കണ്ടത്.
തുടർന്ന് വാതിൽ ചവുട്ടി തുറന്നെങ്കിലും മുറിക്കകത്ത് നിറയെ പുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അബ്ദുള്ളയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദുള്ളയെയും സഹോദരി ആമിനയെയും നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സാബിറയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ പറയുന്നു.