video
play-sharp-fill

ആദ്യ സിനിമ എട്ടു നിലയിൽ പൊട്ടിയപ്പോൾ ഗൾഫിലേക്ക് പോകുവാൻ പാസ്പോർട്ട് എടുക്കാൻ പോയ സംവിധായകനെ വഴിയിൽ വച്ച് ” നാന “ഫിലിം വാരികയുടെ പത്രാധിപർ കൃഷ്ണസ്വാമി റെഡ്ഡിയാർ കണ്ടില്ലായിരുന്നുവെങ്കിൽ ബാലചന്ദ്രമേനോൻ എന്ന പ്രതിഭയെ മലയാള സിനിമയ്ക്ക് കിട്ടില്ല.

ആദ്യ സിനിമ എട്ടു നിലയിൽ പൊട്ടിയപ്പോൾ ഗൾഫിലേക്ക് പോകുവാൻ പാസ്പോർട്ട് എടുക്കാൻ പോയ സംവിധായകനെ വഴിയിൽ വച്ച് ” നാന “ഫിലിം വാരികയുടെ പത്രാധിപർ കൃഷ്ണസ്വാമി റെഡ്ഡിയാർ കണ്ടില്ലായിരുന്നുവെങ്കിൽ ബാലചന്ദ്രമേനോൻ എന്ന പ്രതിഭയെ മലയാള സിനിമയ്ക്ക് കിട്ടില്ല.

Spread the love

കോട്ടയം: 1978 – ലാണ് ആ ചെറുപ്പക്കാരൻ തന്റെ കന്നി ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
ബ്ളാക്ക് ആൻഡ് വൈറ്റിൽ നിർമ്മിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ആ യുവാവായിരുന്നു .
സിനിമയുടെ പേര്
“ഉത്രാടരാത്രി “.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
ബാലചന്ദ്ര മേനോൻ .

പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ ശൈലിയിൽ അവതരിപ്പിച്ച
ഈ ചിത്രം നിർഭാഗ്യകരമെന്നു പറയട്ടെ
എട്ടുനിലയിലാണ് പൊട്ടിയത് .

ആദ്യ സിനിമ വൻ പരാജയമായതിനാൽ,
തന്നെ ഈ പണിക്ക് കൊള്ളുകയില്ല എന്ന് സ്വയം മനസ്സിലാക്കി ഗൾഫിലേക്ക് പോകുവാൻ പാസ്പോർട്ട് എടുക്കാൻ ഇറങ്ങിയതായിരുന്നു ബാലചന്ദ്രമേനോൻ . വഴിയിൽവെച്ച് മേനോൻ
ജോലി ചെയ്തിരുന്ന
” നാന “ഫിലിം വാരികയുടെ പത്രാധിപരും തന്റെ
മുതലാളിയുമായ കൃഷ്ണസ്വാമി റെഡ്ഡിയാരെ കണ്ടുമുട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ സിനിമയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഗൾഫിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന കാര്യം ബാലചന്ദ്രമേനോൻ പറയുന്നത്. എന്തായാലും കൃഷ്ണസ്വാമി റെഡ്ഢിയാർ ബാലചന്ദ്രമേനോനെ ഗൾഫിലേക്ക് പറഞ്ഞയക്കാൻ തയ്യാറായില്ല .
പകരം മറ്റൊരു ഓഫർ കൊടുത്തു .

“താൻ ഒരു സിനിമ കൂടി സംവിധാനം ചെയ്യൂ …”
ഞാൻ നിർമ്മിക്കാം.

അങ്ങനെ കൃഷ്ണസ്വാമി റെഡ്ഡിയാരുടെ സഹായത്തോടെ ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു
“രാധ എന്ന പെൺകുട്ടി ” .

തീയേറ്ററുകളിൽ ഈ ചിത്രം 25 ദിവസം പ്രദർശിപ്പിച്ച് തരക്കേടില്ലാത്ത വിജയം നേടി.

കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി സ്വദേശിയായ ദേവദാസ് എന്ന ഗാനരചയിതാവിന്റെ ആദ്യചിത്രമായിരുന്നു
“രാധ എന്ന പെൺകുട്ടി “.
ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് .

ഇന്ന് ഈ ചിത്രം ഓർക്കപ്പെടുന്നത്
ജയചന്ദ്രൻ പാടിയ

“കാട്ടുക്കുറിഞ്ഞി
പൂവും ചൂടി
സ്വപ്നം കണ്ടു
മയങ്ങും പെണ്ണ് …..”

എന്ന സുന്ദര ഗാനത്തിലൂടെയാണ്.

“വർണ്ണ രഥങ്ങളിൽ ഉഷസണയുന്നു…. ” ” (ജയചന്ദ്രൻ )

“ഇരുളല ചുരുളു നിവർത്തും …”
(ജാനകി)

എന്നിവയായിരുന്നു സിനിമയിലെ മറ്റു ഗാനങ്ങൾ .
മലയാളത്തിലെ ആദ്യത്തെ “ഓൾറൗണ്ടർ ” എന്ന് വിശേഷിപ്പിക്കാവുന്ന ബാലചന്ദ്രമേനോന്റെ ജൈത്രയാത്ര ആരംഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ് .

ഏറ്റവുമധികം നായികാനടിമാരെ മലയാളസിനിമയിലേക്ക് സംഭാവന ചെയ്തിട്ടുള്ളത് ബാലചന്ദ്രമേനോനാണെന്നു തോന്നുന്നു.
ശോഭന ,പാർവ്വതി, കാർത്തിക, ലിസി , ഉഷ ,നന്ദിനി, ആനി എന്നിവരെയെല്ലാം ബാലചന്ദ്രമേനോനാണ് മലയാള സിനിമക്ക് പരിചയപ്പെടുത്തിയത്.
നാല്പതിലധികം ചലച്ചിത്രങ്ങൾ കൈരളിക്ക് കാഴ്ചവെച്ച മേനോൻ ചിത്രങ്ങൾ കൂടുതലും വൻവിജയങ്ങൾ നേടിയവയുമായിരുന്നു .

1997-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത
“സമാന്തരങ്ങൾ ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു .
അതോടൊപ്പം കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായും സംവിധായകനായും ബാലചന്ദ്രമേനോൻ മാറി.
സംഗീത പ്രേമികൾക്ക് എന്നും ഹരമായിരുന്നു ബാലചന്ദ്ര മേനോന്റെ ചിത്രങ്ങൾ .

1979 മേയ് 4-ന് പ്രദർശനമാരംഭിച്ച
” രാധ എന്ന പെൺകുട്ടി ” തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് 46 വർഷങ്ങൾ പൂർത്തിയാകുമ്പോൾ
“കാട്ടുക്കുറിഞ്ഞിപൂവു ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്…” എന്ന അതിസുന്ദര ഗാനത്തിലൂടെ ഈ ചിത്രം ഇന്നും ഓർമ്മയിൽ സുഗന്ധം പരത്തുന്നു .