ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടു; ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി; ബാലചന്ദ്രകുമാറിന് പിന്നിൽ പ്രവർത്തിക്കുന്നത് ​ഗുണ്ടാ സംഘങ്ങൾ; ദിലീപിനെ കുടുക്കാൻ നടക്കുന്ന സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടു; ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി; ബാലചന്ദ്രകുമാറിന് പിന്നിൽ പ്രവർത്തിക്കുന്നത് ​ഗുണ്ടാ സംഘങ്ങൾ; ദിലീപിനെ കുടുക്കാൻ നടക്കുന്ന സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ
തൃശ്ശൂർ: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാലചന്ദ്രകുമാറിനെ പരിചയപ്പെടുകയും ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.ദിലീപിനെ കുടുക്കാൻ നടക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുത്തലുമായി തൃശ്ശൂർ സ്വദേശിനിയായ യുവതി രംഗത്ത്.

പത്തു വർഷം മുമ്പാണ് തനിക്ക് നേരിടേണ്ടിവന്ന ക്രൂരമായ അനുഭവം യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ കൈയിൽ പെൻക്യാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതിനെതിരെ താൻ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണ്.

ബാലചന്ദ്രകുമാറിന് പിന്നിൽ ​ഗുണ്ടാ സംഘങ്ങളുണ്ടെന്നും, വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ചാനൽ ചർച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനൽ ചർച്ചകൾ കഴിയുമ്പോഴും താൻ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.

ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. ബാലചന്ദ്രകുമാർ മൃ​ഗീയമായാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു.

ബാലചന്ദ്രകുമാർ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. എന്നാൽ, തനിക്ക് സിനിമാ മോഹമില്ലെന്ന് മറുപടി നൽകിയപ്പോൾ ജോലിക്കായി വിളിക്കാൻ മറ്റൊരാളുടെ നമ്പർ നൽകി.

അയാളെ വിളിച്ചപ്പോഴാണ് ഉടൻ തന്നെ എറണാകുളത്ത് എത്താൻ നിർദ്ദേശിച്ചത്. താൻ പറയുന്നത് നൂറു ശതമാനം സത്യമാണെന്നും നുണ പരിശോധനക്ക് ഉൾപ്പെടെ താൻ തയ്യാറാണെന്നും യുവതി പറയുന്നുണ്ട്.