ബാലഭാസ്കറിന്റെ മരണം: അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്ന് ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍: ഒപ്പമുണ്ടായിരുന്ന ക്രിമിനലുകളെകുറിച്ച്‌ അറിയാൻ ബാലുവിന് കഴിയാതെ പോയി എന്നും പ്രിയ പ്രതികരിച്ചു.

Spread the love

കൊച്ചി: ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍.

അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നും സ്വർണ്ണം പൊട്ടിക്കല്‍ നടത്താൻ അർജുന് കഴിയുമെന്ന് പെരിന്തല്‍മണ്ണ സംഭവത്തോടെ വ്യക്തമായതായി പ്രിയ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന ക്രിമിനലുകളെ കുറിച്ച്‌ അറിയാൻ ബാലുവിന് കഴിയാതെ പോയി. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ടാണ് ഈ ദുരൂഹതകളില്‍ പ്രതികരിക്കാത്തതെന്ന് അറിയില്ലെന്നും പ്രിയ വേണുഗോപാല്‍ പ്രതികരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. പെരിന്തല്‍മണ്ണ സ്വർണ്ണം പൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മുൻ ഡ്രൈവർ അർജുൻ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം സംബന്ധിച്ച്‌ ദുരൂഹത ആവർത്തിച്ച്‌ കുടുംബാംങ്ങള്‍ വീണ്ടും രംഗത്തെത്തുന്നത്.

പൂന്തോട്ടം റിസോർട്ടുമായി ബന്ധപ്പെട്ടാണ് അർജുന്റെ കുടുംബവുമായി ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ബന്ധം ഉണ്ടായിരുന്നതെന്നും അർജുനെ ബാലുവിനൊപ്പം അയച്ചത് സ്വഭാവം നന്നാക്കിയെടുക്കാൻ ആയിരുനെന്നും ഗായിക കൂടിയായ പ്രിയ വേണുഗോപാല്‍ പറഞ്ഞു.

ബാലഭാസ്കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛൻ ചോദ്യം ചെയ്തതോടെ ബാലുവിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടെന്നും പ്രിയ ആരോപിച്ചു.

സിബിഐ കോടതിയില്‍ സമർപ്പിച്ചിരിക്കുന്ന തുടരന്വേഷണം റിപ്പോർട്ടിലെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം അർജുനെതിരായ ആരോപണങ്ങള്‍ സിബിഐ സംഘത്തെ നിയമപരമായി അറിയിക്കുമെന്നും പ്രിയ വ്യക്തമാക്കി.